വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

ഇന്ന് തകരുക ആരുടെ കിരീട സ്വപ്‌നങ്ങള്‍? എലിമിനേറ്ററില്‍ ലഖ്‌നൗവിന് മുന്‍പില്‍ ബാംഗ്ലൂര്‍ 

ഡല്‍ഹിയെ മുംബൈ തോല്‍പ്പിച്ചതോടെയാണ് ബാംഗ്ലൂരിന് പ്ലേഓഫിലെത്താനായത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലിലെ എലിമിനേറ്ററില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേരിടും. ജയിക്കുന്ന ടീം ആദ്യ പ്ലേഓഫ് തോറ്റ് എത്തിയ രാജസ്ഥാന്‍ റോയല്‍സിനെ പ്ലേഓഫില്‍ നേരിടും. ഇതില്‍ ജയിക്കുന്ന ടീമാവും ഫൈനലില്‍ ഗുജറാത്തിന്റെ എതിരാളിയായി വരിക. 

ഡല്‍ഹിയെ മുംബൈ തോല്‍പ്പിച്ചതോടെയാണ് ബാംഗ്ലൂരിന് പ്ലേഓഫിലെത്താനായത്. മറ്റൊരു ടീമിന്റെ മത്സര ഫലത്തെ ആശ്രയിച്ച് എത്തിയ ബാംഗ്ലൂരിന് ഇനി സ്വയം മികവ് കാണിക്കണം. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കോഹ് ലി അര്‍ധ ശതകം കണ്ടെത്തിയത് പ്രതീക്ഷയാണ്. 

തങ്ങളുടെ ടോപ് 3 ബാറ്റേഴ്‌സിനെ പ്രധാനമായും ആശ്രയിച്ചാണ് ലഖ്‌നൗ ലീഗ് ഘട്ടം പൂര്‍ത്തിയാക്കിയത്. ബൗളര്‍മാരുടെ മികവും ലഖ്‌നൗവിന് മുന്‍തൂക്കം നല്‍കുന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തിയത് ദിനേശ് കാര്‍ത്തിക്ക് ഇന്ന് ആഘോഷിച്ചാല്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമാവും. ഈ വര്‍ഷം ഐപിഎല്ലിലെ ഡെത്ത് ഓവറിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക്‌റേറ്റ് ദിനേശ് കാര്‍ത്തിക്കിന്റെ പേരിലാണ്, 226. 

ചെയ്‌സ് ചെയ്ത് ഇറങ്ങുമ്പോള്‍ സീസണില്‍ കാലിടറുന്ന ലഖ്‌നൗവിനെയാണ് കണ്ടത്. ചെയ്‌സ് ചെയ്ത 6 കളിയില്‍ നാലിലും തോല്‍വിയിലേക്ക് വീണു. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ റണ്‍സ് കണ്ടെത്താന്‍ രാഹുലിന് കഴിയാത്തതും ലഖ്‌നൗവിന് തിരിച്ചടിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം