സഞ്ജു സാംസണ്‍/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ് ട്വിറ്റര്‍ 
Sports

ഓപ്പണര്‍മാര്‍ മൂന്നായി, സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷന്‍ മാറും

ഐപിഎല്‍ താര ലേലത്തിലൂടെ മറ്റൊരു മലയാളി താരത്തെ കൂടി രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഐപിഎല്‍ താര ലേലത്തിലൂടെ മറ്റൊരു മലയാളി താരത്തെ കൂടി രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചു. 7.75 കോടി രൂപയ്ക്ക് ദേവ്ദത്ത് പടിക്കല്‍ ടീമിലേക്ക് എത്തിയതോടെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷന്‍ മാറുമെന്നാണ് റോയല്‍സിന്റെ സഹ ഉടമ മനോജ് ബാദല്‍. 

ജോസ് ബട്ട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെയാണ് താര ലേലത്തിലേക്ക് വിടാതെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്. ഇരുവരും രാജസ്ഥാന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് മനോജ് ബാദല്‍ വ്യക്തമാക്കുന്നു. വണ്‍ ഡൗണ്‍ ആയിട്ടാവും ദേവ്ദത്തിനെ ഇറക്കുക. ഇതോടെ സഞ്ജുവിന്റെ സ്ഥാനം നാലാമതാവും. 

ഹെറ്റ്മയറേയും രാജസ്ഥാന്‍ സ്വന്തമാക്കി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഓപ്പണറായാണ് ദേവ്ദത്ത് കളിച്ചു വന്നത്. രാജസ്ഥാനില്‍ സഞ്ജു കളിച്ചിരുന്നത് മൂന്നാം സ്ഥാനത്തും. താര ലേലത്തിലൂടെ വിന്‍ഡിസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെറ്റ്മയറേയും രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മധ്യനിര നിരാശപ്പെടുത്തിയത് രാജസ്ഥാനെ പിന്നോട്ടടിച്ചിരുന്നു. 

ഇത്തവണ താര ലേലത്തിന്റെ ആദ്യ ദിനം തന്നെ 11 കളിക്കാരെയാണ് രാജസ്ഥാന്‍ വാങ്ങിയത്. അശ്വിനേയും ചഹലിനേയും ടീമില്‍ എത്തിച്ച് രാജസ്ഥാന്‍ സ്പിന്‍ കരുത്ത് കൂട്ടുന്നു. സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും പേസ് നിരയിലേക്ക് വരുന്നതോടെ രാജസ്ഥാന്‍ കരുത്ത് കൂട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT