പിടിഐ ചിത്രം 
Sports

ഒരറ്റത്ത് ഒറ്റയ്ക്ക് കത്തിക്കയറി, പിന്നാലെ മടങ്ങി പെരേര; ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച

സ്‌കോര്‍ 70ല്‍ നില്‍ക്കെ അസലങ്കയും അതിവേഗം അര്‍ധ സെഞ്ച്വറി നേടിയ പെരേരയും മടങ്ങിയത് അവര്‍ക്ക് വന്‍ തിരിച്ചടിയായി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് പോരില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഒരറ്റത്ത് ഓപ്പണര്‍ കുശാല്‍ പെരേര തകര്‍ത്തടിക്കുമ്പോഴാണ് മറുഭാഗത്ത് നാല് വിക്കറ്റുകള്‍ നിലം പൊത്തിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബോര്‍ട്ടിന്റെ ബൗളിങാണ് ശ്രീലങ്കയെ തുടക്കത്തില്‍ തന്നെ വെട്ടിലാക്കിയത്. 

പിന്നാലെ കുശാല്‍ പെരേരയും മടങ്ങി. നിലവില്‍ ലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന പരിതാപകരമായ അവസ്ഥയില്‍. 4 വീതം റൺസുമായി ആഞ്ചലോ മാത്യൂസും ധനഞ്ജയ ഡി സിൽവയും ക്രീസിൽ.

സ്‌കോര്‍ 70ല്‍ നില്‍ക്കെ അസലങ്കയും അതിവേഗം അര്‍ധ സെഞ്ച്വറി നേടിയ പെരേരയും മടങ്ങിയത് അവര്‍ക്ക് വന്‍ തിരിച്ചടിയായി. 28 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം പെരേര 51 റണ്‍സെടുത്തു. താരത്തെ ലോക്കി ഫെര്‍ഗൂസനാണ് മടക്കിയത്.  

ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ പതും നിസ്സങ്കയെ പുറത്താക്കി ടിം സൗത്തിയാണ് ലങ്കന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താരം രണ്ട് റണ്ണുമായി മടങ്ങി. 

പിന്നാലെ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (6), സദീര സമരവിക്രമ (1), ചരിത അസലങ്ക (8) എന്നിവരെ ബോള്‍ട്ടും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

കേരളം: മുന്നേറ്റത്തിന്റെ മിഴിവും പ്രതിസന്ധികളുടെ നിഴലും

പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

വീണ്ടും കനത്തമഴ വരുമോ?, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ജാഗ്രത

ബി.ഫാം പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ്

SCROLL FOR NEXT