Sports

അടിച്ചൊതുക്കി രാഹുല്‍; ഉജ്ജ്വല സെഞ്ച്വറി; ബാംഗ്ലൂരിന് ലക്ഷ്യം 207 റണ്‍സ്

അടിച്ചൊതുക്കി രാഹുല്‍; ഉജ്ജ്വല സെഞ്ച്വറി; ബാംഗ്ലൂരിന് ലക്ഷ്യം 207 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഈ ഐപിഎല്‍ സീസണിലെ ആദ്യ ശതകം കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന്റെ ബാറ്റില്‍ നിന്ന്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിലാണ് രാഹുല്‍ സെഞ്ച്വറി തികച്ചത്. രണ്ട് തവണ പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട രാഹുല്‍ 62 പന്തില്‍ നിന്നാണ് സെഞ്ച്വറി അടിച്ചെടുത്തത്. വ്യക്തിഗത സ്‌കോര്‍ 83ലും 89ലും നില്‍ക്കേയാണ് രാഹുലിന് ലൈഫ് കിട്ടിയത്.

69 പന്തില്‍ 132 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു. 14 ഫോറും ഏഴ് സിക്‌സും സഹിതമാണ് നായകന്റെ ഉജ്ജ്വല ഇന്നിങ്‌സ്. സെഞ്ച്വറിക്കൊപ്പം മറ്റൊരു നേട്ടവും രാഹുല്‍ സ്വന്തമാക്കി. ഐപിഎല്‍ പോരാട്ടത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രാഹുലിന്റെ പേരിലായി.

രാഹുലിന്റെ ഉജ്ജ്വല ബാറ്റിങ് മികവില്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206റണ്‍സെടുത്തു. 

ടോസ് നേടി ബാംഗ്ലൂര്‍ പഞ്ചാബിനെ ബാറ്റിങിന് അയക്കുകയായിരുന്നു. മായങ്ക് അഗര്‍വാള്‍ (26), നിക്കോളാസ് പൂരന്‍  (17), ഗ്ലെന്‍ മാക്‌സ്‌വെല്‍ (അഞ്ച്) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. കരുണ്‍ നായര്‍ (15) പുറത്താകാതെ നിന്നു. 

അവസാന നാലോവറില്‍ പഞ്ചാബ് അടിച്ചെടുത്തത് 74 റണ്‍സ്. ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ നാലോവറില്‍ വഴങ്ങിയത് 57 റണ്‍സ്. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടും യുസ്‌വേന്ദ്ര ചഹല്‍ ഒരു വിക്കറ്റും വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT