Sports

അർധ ശതകവുമായി ക്രിസ് ലിൻ; സൺറൈസേഴ്സിന് വിജയ ലക്ഷ്യം 160 റൺസ്

സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുന്ന സൺറൈസേഴ്സ് ഹൈദരാബാദിന് വിജയിക്കാൻ വേണ്ടത് 160 റൺസ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുന്ന സൺറൈസേഴ്സ് ഹൈദരാബാദിന് വിജയിക്കാൻ വേണ്ടത് 160 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. ക്രിസ് ലിൻ- സുനിൽ നരെയ്ൻ സഖ്യം മിന്നൽ തുടക്കമിട്ടെങ്കിലും പിന്നീട് റൺ നിരക്ക് കുറഞ്ഞത് അവർക്ക് തിരിച്ചടിയായി. 

എട്ട് പന്തിൽ 25 റൺസ് നേടിയ നരെയ്ൻ ഹൈദരബാദ് ബൗളർമാരെ തലങ്ങും വിലങ്ങും മർദിച്ചു. മൂന്നാം ഓവറിൽ നരെയ്ൻ പുറത്താകുമ്പോൾ കൊൽക്കത്തയുടെ സ്കോർ 42 റൺസ് ആയിരുന്നു. എന്നാൽ, തുടരെ വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 

അർധ സെഞ്ച്വറി നേടിയ ക്രിസ് ലിൻ (51) ആണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. മുൻ മത്സരങ്ങളിൽ വെടിക്കെട്ട് ബാറ്റിങുമായി പ്രകമ്പനം തീർത്ത ആന്ദ്രെ റസ്സലിന് ഇന്നത്തെ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഒൻ‌പത് പന്തിൽ 15 റൺസ് നേടിയ റസലിനെ ഭുവനേശ്വർ കുമാർ പുറത്താക്കി. ഗിൽ (മൂന്ന്), റാണ (11), ദിനേശ് കാർത്തിക്ക് (ആറ്), റിങ്കു സിങ്  (30), പിയൂഷ് ചൗള (നാല്) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സ്കോർ. പൃഥി രാജ് (0), കരിയപ്പ (ഒൻപത്) എന്നിവർ പുറത്താകാതെ നിന്നു. 

ഹൈദരാബാദിനായി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. നാലോവറിൽ 33 റൺസ് വിട്ടു നൽകിയാണ് ഖലീൽ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സന്ദീപ് ശർമയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT