Sports

ഇവരും എന്റെ ആളുകളാണ്, ഗാരി കിര്‍സ്റ്റണിന് അനുമതി നിഷേധിച്ചപ്പോള്‍ ധോനി കലിപ്പിച്ചു, പരിപാടി റദ്ദാക്കി

ടീം ഇവന്റില്‍ പങ്കെടുക്കാന്‍ കോച്ചിന് അനുവാദം നിഷേധിച്ചതോടെ ധോനി ആ പരിപാടി റദ്ദാക്കിയെന്ന് ഗാരി കിര്‍സ്റ്റണ്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: എത്രമാത്രം ടീമിന് ധോനിയെ പ്രാധാന്യം നല്‍കുന്നു എന്നത് വ്യക്തമാക്കുന്ന വാക്കുകളുമായാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റണ്‍ എത്തുന്നത്. ടീം ഇവന്റില്‍ പങ്കെടുക്കാന്‍ കോച്ചിന് അനുവാദം നിഷേധിച്ചതോടെ ധോനി ആ പരിപാടി റദ്ദാക്കിയെന്ന് ഗാരി കിര്‍സ്റ്റണ്‍ പറയുന്നു. 

ഒരു നായകന് വേണ്ട ഗുണങ്ങളെല്ലാം ധോനിയിലുണ്ട്. നമുക്ക് എത്രമാത്രം ധോനിയില്‍ വിശ്വസിക്കാന്‍ സാധിക്കും എന്നതാണ് മറ്റൊന്ന്...ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. ലോകകപ്പിന് തൊട്ടു മുന്‍പാണ് അത്. ബംഗളൂരുവിലെ ഫ്‌ളൈറ്റ് സ്‌കൂളിലേക്ക് ഞങ്ങളെ ക്ഷണിച്ചു...

സപ്പോര്‍ട്ട് സ്റ്റാഫില്‍ ഞാന്‍ ഉള്‍പ്പെടെ വിദേശിയരും ഉണ്ടായി. ഞാന്‍, പാഡി അപ്ടണ്‍, എറിക് സിമ്മന്‍സ് എന്നിവരായിരുന്നു അത്. സുരക്ഷ പ്രശ്‌നം ചൂണ്ടി ഞങ്ങള്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചില്ല. അതോടെ ആ പരിപാടിയില്‍ ടീം പങ്കെടുക്കേണ്ടതില്ല എന്ന് ധോനി തീരുമാനിച്ചു, ഗാരി കിര്‍സ്റ്റണ്‍ പറയുന്നു. 

ഇവരും എന്റെ ആളുകളാണ്. ഇവരെ പ്രവേശിപ്പിക്കുന്നില്ലെങ്കില്‍ ഞങ്ങളാരും പോവുന്നില്ല, ധോനി അവിടെ പറഞ്ഞു. വിശ്വസ്തനാണ് ധോനി. നമ്മുക്ക് ജയങ്ങളിലേക്ക് എത്താനാവാത്ത സമയമുണ്ട്. ഈ സമയമെല്ലാം ഞാനും ധോനിയും തമ്മില്‍ ഒരുപാട് സംസാരിച്ചു. മൂന്ന് വര്‍ഷം കൊണ്ട് ശക്തമായ ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായതായും ഗാരി കിര്‍സ്റ്റണ്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT