Sports

കാര്യങ്ങള്‍ കോഹ്ലി തീരുമാനിക്കും, രവി ശാസ്ത്രി ടീം ഇന്ത്യയുടെ പരിശീലകന്‍

മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗിനേയും ഓസീസ് താരം ടോം മൂഡിയെയും പിന്തള്ളിയാണ് ശാസ്ത്രിയുടെ കോച്ചാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെ തെരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗിനേയും ഓസീസ് താരം ടോം മൂഡിയെയും പിന്തള്ളിയാണ് ശാസ്ത്രി കോച്ചാകുന്നത്. നേരത്തെ ടീം ഇന്ത്യയുടെ ഡയറക്ടറായിരുന്നു രവി ശാസ്ത്രി.

മുംബൈ വാംഖെഡെ സ്‌റ്റേഡിയത്തിലാണ് പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം നടന്നത്. സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് അപേക്ഷകരുമായി അഭിമുഖം നടത്തിയത്. സച്ചിന്‍ സ്‌കൈപ് വഴിയാണ് അഭിമുഖത്തില്‍ പങ്കാളിയായത്. 

പത്ത് പേരാണ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ അഞ്ചു പേരെയാണ് ഉപദേശക സമിതി അഭിമുഖത്തിന് ക്ഷണിച്ചത്. രവി ശാസ്ത്രി, വീരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ ചന്ദ് രജ്പുത് എന്നിവരുമായാണ് അഭിമുഖം നടത്തിയത്. ഓരോരുത്തരോടും രണ്ടു മണിക്കൂര്‍ സമയത്തോളം ചര്‍ച്ച നടത്തി. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ലണ്ടനില്‍ തങ്ങുന്ന രവി ശാസ്ത്രി സ്‌കൈപ് വഴിയാണ് അഭിമുഖത്തിന് എത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലും ടി20യിലും ടീം ഡയറക്ടറായിരുന്നു രവിശാസ്ത്രി. 

ശാസ്ത്രിയെ പരിശീലകനാക്കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ വിവിഎസ് ലക്ഷമണിനെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും അറിയിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്