Sports

ക്രിസ്റ്റിയാനോയ്‌ക്കൊപ്പം സുവാരസ് കളിച്ചേക്കും, യുവന്റ്‌സ് ബാഴ്‌സയെ സമീപിച്ചതായി റിപ്പോര്‍ട്ട് 

ബാഴ്‌സയില്‍ നിന്നും പുറത്തേക്ക് പോവുന്ന സുവാരസില്‍ പിര്‍ലോയുടെ സംഘം താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: സുവാരസ് അടുത്ത സീസണില്‍ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം യുവന്റ്‌സില്‍ കളിച്ചേക്കും. ബാഴ്‌സയില്‍ നിന്നും പുറത്തേക്ക് പോവുന്ന സുവാരസില്‍ പിര്‍ലോയുടെ സംഘം താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 

ഹിഗ്വെയ്ന്‍ ക്ലബ് വിടുന്ന സാഹചര്യത്തില്‍ മറ്റൊരു സ്‌ട്രൈക്കറെ ട്രാന്‍സ്ഫര്‍ വിപണിയില്‍ യുവന്റ്‌സ് ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ സുവാരസിനേക്കാള്‍ റോമ സ്‌ട്രൈക്കല്‍ എഡിന്‍ ഡിസെക്കോയ്ക്കാണ് യുവന്റ്‌സ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 

എന്നാല്‍ ഹിഗ്വെയ്‌നിനെ നല്‍കി സുവാരസിനെ വാങ്ങാമെന്ന യുവന്റ്‌സിന്റെ ഓഫര്‍ ബാഴ്‌സ തള്ളിയതായും റിപ്പോര്‍ട്ടുണ്ട്. അവരുടെ പദ്ധതികളില്‍ നിന്ന് എന്നെ ഒഴിവാക്കുകയാണ് എന്ന് ഇതുവരെ എന്നോട് ആരും പറഞ്ഞിട്ടില്ലെന്നും, ക്ലബിന്റെ താത്പര്യം അതാണ് എങ്കില്‍ അവരത് എന്നോട് നേരിട്ട് പറയണമെന്ന് സുവാരസ് പറഞ്ഞിരുന്നു. 

ആറ് വര്‍ഷമായി ഞാന്‍ ഇവിടെ. എന്താണ് അവരുടെ മനസില്‍ എന്ന് പറയാന്‍ ആവശ്യത്തിന് സമയമുണ്ട്. അവര്‍ കളയാന്‍ ആഗ്രഹിക്കുന്നവരില്‍ ഞാനുണ്ട് എങ്കില്‍ അവരത് എന്നോട് പറയണം. ക്ലബിന് ഏറ്റവും മികച്ചത് ലഭിക്കുക എന്നതാണ് എന്റെ ആഗ്രഹം. ഇന്ന് എന്റെ പ്ലാന്‍ തുടര്‍ന്ന് പോവുക എന്നാണ്. എന്നാല്‍ മറിച്ചാണ് അവരുടെ തീരുമാനം എങ്കില്‍ സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നും സുവാരസ് എല്‍ പാരിസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT