Sports

''ഞാന്‍ എന്റെ ഇഷ്ടത്തിന് ബാറ്റ് ചെയ്‌തോളം, അഭിപ്രായം വേണ്ട, ധോനി കലിപ്പിച്ചു; എന്റെ കോച്ചിങ് കരിയര്‍ അവസാനിച്ചെന്ന് തോന്നി''

ടിപ്‌സ് നല്‍കിയ തന്നോട് ഒരിക്കല്‍ ധോനി ദേഷ്യപ്പെട്ട സംഭവം വെളിപ്പെടുത്തുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍പ് ബാറ്റിങ് കോച്ച് മൈക്ക് ഹസി

സമകാലിക മലയാളം ഡെസ്ക്

ളിക്കളത്തില്‍ നിയന്ത്രണം വിട്ട് പെരുമാറുന്ന ധോനിയെ നമ്മള്‍ അധികം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നിയന്ത്രണം വിട്ട നിമിഷങ്ങള്‍ ആരാധകരുടെ ഓര്‍മയിലുമുണ്ടാവും. ടിപ്‌സ് നല്‍കിയ തന്നോട് ഒരിക്കല്‍ ധോനി ദേഷ്യപ്പെട്ട സംഭവം വെളിപ്പെടുത്തുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍പ് ബാറ്റിങ് കോച്ച് മൈക്ക് ഹസി. 

ഹസിയുടെ ടിപ്‌സ് പിന്തുടര്‍ന്നതിലൂടെ ധോനിയുടെ വിക്കറ്റ് പോയതാണ് ചെന്നൈ നായകനെ പ്രകോപിപ്പിച്ചത്. ക്രീസില്‍ നിന്ന് ഡഗൗട്ടില്‍ ഞാന്‍ ഇരിക്കുന്നിടത്തേക്ക് ധോനി വന്നു, ഞാന്‍ എന്റെ വഴിയേ ബാറ്റ് ചെയ്‌തോളാം, നന്ദി എന്നാണ് ധോനി അന്ന് എന്നോട് പറഞ്ഞത്. കോച്ച് എന്ന നിലയില്‍ എന്റെ നാളുകള്‍ അവിടെ കഴിഞ്ഞു എന്നെനിക്ക് തോന്നീ...

എന്നാല്‍ കളി കഴിഞ്ഞ ധോനി എന്റെ അടുത്തേക്ക് വന്നു. ഞങ്ങള്‍ നന്നായി സംസാരിച്ചു. ഞാന്‍ നല്‍കിയ ടിപ്‌സ് ശരിയായിരുന്നു എന്ന് ധോനി പറഞ്ഞു. എന്നാല്‍ അതില്‍ തനിക്ക് ഇനിയും പരിശീലനം നേടേണ്ടതുണ്ടെന്നും ധോനി അന്ന് എന്നോട് പറഞ്ഞു. 

അന്ന് 140 റണ്‍സ് മുന്‍പില്‍ കണ്ടിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയില്‍ പരുങ്ങി. 18 പന്തില്‍ നിന്ന് 9 റണ്‍സ് എടുത്ത് പരുങ്ങിയാണ് ധോനി ക്രീസ് വിട്ടത്. എന്നാല്‍ ഡുപ്ലസിസ് 67 റണ്‍സ് എടുത്ത് ചെന്നൈയെ ജയത്തിലേക്ക് എത്തിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

SCROLL FOR NEXT