Sports

ടീമുകള്‍ തിരുവനന്തപുരത്തെത്തി; കളി നടക്കുക സഞ്ജു വെടിക്കെട്ട് നടത്തിയ പിച്ചില്‍, സഞ്ജുവിന്റെ സാധ്യതകള്‍ ഇങ്ങനെ

. സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുന്ന പിച്ചാണ് കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത് എന്ന് പിച്ച് ക്യുറേറ്റര്‍ എംഎ ബിജു പറയുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്യവട്ടം ട്വന്റി20ക്കായി ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ തിരുവനന്തപുരത്തെത്തി. പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഹൈദരാബാദില്‍ ഇരു ടീമുകളും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ ആവേശത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. 

സ്വന്തം മണ്ണില്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന ആകാംക്ഷയില്‍ കൂടിയാണ് മലയാളികള്‍. സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുന്ന പിച്ചാണ് കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത് എന്ന് പിച്ച് ക്യുറേറ്റര്‍ എംഎ ബിജു പറയുന്നു. ആകെ 9 പിച്ചാണ് ഗ്രീന്‍ഫീല്‍ഡില്‍ ഒരുങ്ങിയത്. ഇതില്‍ നാലാമത്തെ പിച്ചിലാവും മത്സരം. 

കാര്യവട്ടത്ത് സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ ഇന്ത്യ എ കളിച്ചപ്പോള്‍ സഞ്ജു 91 റണ്‍സ് അടിച്ചെടുത്ത പിച്ചിലാണ് നാളെ കളി. മത്സരത്തിന്റെ തലേദിവസം തിരുവനന്തപുരത്ത് മഴ പെയ്യുന്നത് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ മത്സര ദിവസമായ ഞായറാഴ്ച തിരുവനന്തപുരത്ത് തെളിഞ്ഞ കാലാവസ്ഥയാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുക എന്നാല്‍ സഞ്ജുവിന് ഇനി ബുദ്ധിമുട്ടാവും. കാരണം രാഹുല്‍ ഹൈദരാബാദില്‍ കിട്ടിയ അവസരം മുതലാക്കിയിരുന്നു. പിന്നെയുള്ള ഓപ്ഷന്‍ വാഷിങ്ടണ്‍ സുന്ദറിനേയോ, ദുബെയോ മാറ്റി സഞ്ജുവിനെ കളിപ്പിക്കുക എന്നതാണ്. ആദ്യ ട്വന്റി20യില്‍ ഇരുവര്‍ക്കും ബൗളിങ്ങില്‍ മികവ് കാണിക്കാനായില്ല. ഇവരിലൊരാളെ മാറ്റാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവാന്‍ സാധ്യതയില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT