Sports

ട്രേഡ്മാര്‍ക്ക് ഷോട്ടുകളുമായി സച്ചിന്‍ വീണ്ടും; നെറ്റ്‌സിലെ ബാറ്റിങ് കണ്ട് ത്രില്ലടിച്ച് ആരാധകര്‍ 

ആരാധകരുടെ ആ പരാതികളെല്ലാം സച്ചിന്‍ തീര്‍ക്കുകയാണ്. അതിനുള്ള പരിശീലനം തുടങ്ങി കഴിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിന്റെ ഇടവേളയില്‍ കാത്തിരുന്ന ആ നിമിഷം എത്തിയിരുന്നെങ്കിലും ആരാധകര്‍ക്ക് അതുകൊണ്ട് തൃപ്തിയായിരുന്നില്ല. ആറ് പന്തുകള്‍ മാത്രം നേരിടാനെത്തിയ സച്ചിന്‍ കുറച്ചുകൂടെ സമയം ക്രീസില്‍ നിന്നിരുന്നെങ്കിലെന്നായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ ചിന്ത. എന്നാല്‍ ആരാധകരുടെ ആ പരാതികളെല്ലാം സച്ചിന്‍ തീര്‍ക്കുകയാണ്. അതിനുള്ള പരിശീലനം തുടങ്ങി കഴിഞ്ഞു. 

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്റിന് വേണ്ടി ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നെറ്റ്‌സില്‍ പരിശീലനം തുടങ്ങി. ഇന്ത്യന്‍ ലെജന്റ്‌സിനെ നയിക്കുന്നത് സച്ചിനാണ്. നെറ്റ്‌സില്‍ സച്ചിന്‍ ബാറ്റേന്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ബൗണ്ടറികള്‍ ലക്ഷ്യമിട്ട ഷോട്ടുകളാണ് സച്ചിനില്‍ നിന്ന് നെറ്റ്‌സിലെ പരശീലനത്തിന് ഇടയില്‍ വരുന്നത്. ഇന്ത്യക്ക് പുറമെ സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ഇതിഹാസ താരങ്ങളും ഓരോ ടീമുകളായി ടൂര്‍ണമെന്റില്‍ എത്തുന്നു. 

വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍ എന്നിവരാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് ടീമിലുള്ളത്. മാര്‍ച്ച് ഏഴിന് ഇന്ത്യ ലെജന്‍ഡസ്- വിന്‍ഡിസ് ലെജന്‍ഡ്‌സ് മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. പതിനൊന്ന് മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. റോഡ് സുരക്ഷയെ കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT