Sports

തട്ടകത്തില്‍ കയറി ഡോര്‍ട്ട്മുണ്ടിനേയും തകര്‍ത്തു, ഇനി വേണ്ടത് നാല് ജയം മാത്രം; ബുണ്ടസ് ലീഗയില്‍ ബയേണിന്റെ തേരോട്ടം

ഡോര്‍ട്ട്മുണ്ടിന്റെ തട്ടകമായ സിഗ്നല്‍ ഇദൂന പാര്‍ക്കില്‍ നേടിയ ഒരു ഗോള്‍ ബലത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും കിരീടത്തില്‍ മുത്തമിടുമെന്ന് ഉറപ്പിക്കുകയാണ് ബയേണ്‍

Author : സമകാലിക മലയാളം ഡെസ്ക്

ഡോര്‍ട്ട്മുണ്ട്: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് കിരീടത്തിന് തൊട്ടടുത്തെത്തി ബയേണ്‍. ഡോര്‍ട്ട്മുണ്ടിന്റെ തട്ടകമായ സിഗ്നല്‍ ഇദൂന പാര്‍ക്കില്‍ നേടിയ ഒരു ഗോള്‍ ബലത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും കിരീടത്തില്‍ മുത്തമിടുമെന്ന് ഉറപ്പിക്കുകയാണ് ബയേണ്‍.

ലീഗില്‍ ആറ് മത്സരങ്ങള്‍ കൂടി ശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്ട്മുണ്ടിനെതിരെ ബയേണിന് ഏഴ് പോയിന്റിന്റെ ലീഡാണ് ഉള്ളത്. ബുയര്‍ക്കിയില്‍ നിന്നെത്തിയ പന്ത് ചിപ്പ് ചെയ്ത് 43ാം മിനിറ്റില്‍ കിമിച്ച് ബയേണിന് വേണ്ടി വല കുലുക്കി. പന്ത് ഡോര്‍ട്ട്മുണ്ട് ഗോള്‍ കീപ്പറുടെ വിരലുകളില്‍ തട്ടിയെങ്കിലും തടഞ്ഞിടാനായില്ല..

രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിന്റെ ജാദന്‍ സാഞ്ചോയെ ഇറക്കി ഡോര്‍ട്ട്മുണ്ട് മറുപടി ഗോളിനായി ശ്രമിച്ചെങ്കിലും ടീമിനെ പ്രചോദിപ്പിക്കാനായില്ല. കളിയുടെ അവസാന നിമിഷങ്ങളില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലൂടെ രണ്ടാം ഗോള്‍ ബയേണിന് മുന്‍പിലെത്തിയെങ്കിലും ഗോള്‍ പോസ്റ്റില്‍ തട്ടിയകന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഗോളാണ് അതെന്നാണ് കിമ്മിച്ച് പറയുന്നത്. 

ഇനിയുള്ള ആറ് മത്സരങ്ങളില്‍ നാലിലും ജയം പിടിച്ചാല്‍ ബയേണിന് എട്ടാം കിരീടത്തിലേക്ക് എത്താം. ക്ലോപ്പിന്റെ കീഴില്‍ 2010-11 സീസണില്‍ കിരീടത്തില്‍ മുത്തമിട്ട് തുടങ്ങിയ ബയേണ്‍ ആ സീസണിലും അതില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ഉറപ്പാണ്. ജര്‍മന്‍ കപ്പിന്റെ സെമി ഫൈനലിലും, ചാമ്പ്യന്‍സ് ലീഗ് അവസാന 16ല്‍ ചെല്‍സിക്കെതിരെ 3-0ന്റെ മുന്‍തൂക്കം നേടിയും ആധിപത്യം ഉറപ്പിക്കുകയാണ് ബയേണ്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT