Sports

ദിനേശ് കാര്‍ത്തിക്കിനെ ലോക കപ്പില്‍ റിസര്‍വ് ഓപ്പണറാക്കണം, ആരാധകരെ ഞെട്ടിച്ച് ഗാവസ്‌കറിന്റെ നിര്‍ദേശം

മധ്യനിരയിലും ഫിനിഷറുടെ റോളിലുമാണ് ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോക കപ്പ് ടീമിലേക്ക് ആരെല്ലാം വരണം എന്ന ചര്‍ച്ചകളിലാണ് ക്രിക്കറ്റ് പ്രേമികളും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം. ഈ സമയം ഇന്ത്യന്‍ ടീം റിസര്‍വ് ഓപ്പണറായി ആരെ പരിഗണിക്കണം എന്ന ചോദ്യത്തിന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ നല്‍കിയ മറുപടിയാണ് ആരാധകരെ തെല്ലൊന്ന് ഞെട്ടിക്കുന്നത്. 

രണ്ട് ഇന്നിങ്‌സിലും വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും ശുഭ്മന്‍ ഗില്‍ താന്‍ ഭാവി വാഗ്ദാനമാണെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ലോക കപ്പിലേക്ക് പോകുമ്പോള്‍ ഗില്ലില്‍ വിശ്വാസം അര്‍പ്പിച്ചു പോവുക എന്നതിന് സെലക്ടര്‍മാര്‍ മുതിര്‍ന്നേക്കില്ല. കെ.എല്‍. 2019ല്‍ വിവാദത്തിന് ശേഷം കളിക്കാനിറങ്ങിയിട്ടും രാഹുലിന് സെലക്ടര്‍മാരെ ആകര്‍ഷിക്കും വിധം കളി പുറത്തെടുക്കാനായില്ല. 

ഇന്ത്യ എയ്ക്ക് വേണ്ടി ഒരു ഡക്ക് ഉള്‍പ്പെടെ മൂന്ന് കളിയില്‍ നിന്നും 55 റണ്‍സാണ് രാഹുല്‍ നേടിയത്. രാഹുല്‍ ലോക കപ്പ് ടീമില്‍ ഇടം നേടുമോയെന്ന് വ്യക്തവുമല്ല. അങ്ങിനെ വരുമ്പോള്‍ റിസര്‍വ് ഓപ്പണര്‍ സ്ഥാനത്തേക്ക് ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കണം എന്നാണ് സുനില്‍ ഗാവസ്‌കര്‍ പറഞ്ഞത്. 

മധ്യനിരയിലും ഫിനിഷറുടെ റോളിലുമാണ് ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ റിസര്‍വ് ഓപ്പണറായി പരിഗണിക്കണം എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. റിഷഭ് പന്തും ടീമില്‍ ഇടംപിടിച്ചാല്‍ മൂന്ന് വിക്കറ്റ് കീപ്പറുമായി ഇന്ത്യയ്ക്ക് ടീമിനെ ശക്തിപ്പെടുത്താം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT