Sports

നാലാമത് ബാറ്റ് ചെയ്യേണ്ടിയിരുന്നത് റായിഡു, അങ്ങനെയെങ്കില്‍ ഇന്ത്യ ലോകകപ്പ് ജയിച്ചേനെ: സുരേഷ് റെയ്‌ന

2018ല്‍ ടീമിലേക്ക് തിരികെ എത്തിയത് ആസ്വദിക്കാന്‍ തനിക്കായിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 2018ല്‍ ടീമിലേക്ക് തിരികെ എത്തിയത് ആസ്വദിക്കാന്‍ തനിക്കായിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. ആ സമയം റായിഡു ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടത് ചൂണ്ടിയാണ് റെയ്‌നയുടെ വാക്കുകള്‍. 

ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി റായിഡു നാലാം സ്ഥാനത്ത് കളിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. കാരണം അത്രമാത്രം റായിഡു കഠിനാധ്വാനം ചെയ്തിരുന്നു. 2018ലെ പര്യടനം എനിക്ക് ആസ്വദിക്കാന്‍ സാധിച്ചില്ല. കാരണം റായിഡു അവിടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. എന്നെ ടീമിലേക്ക് സെലക്ട് ചെയ്യുകയും റായിഡു പരാജയപ്പെടുകയും ചെയ്തത് എന്നെ അലട്ടിയിരുന്നു, റെയ്‌ന പറയുന്നു. 

റായിഡു നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്നു എങ്കില്‍ നമ്മള്‍ ഒരുപക്ഷേ ലോകകപ്പ് ജയിച്ചേനെ. റായിഡു ആയിരുന്നു നല്ല ചോയിസ് എന്നും റെയ്‌ന പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ റിസര്‍വ് ലിസ്റ്റില്‍ റായിഡുവിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റിട്ട് പോലും റായിഡുവിനെ ഇംഗ്ലണ്ടിലേക്ക് അയക്കാന്‍ ബിസിസിഐ തയ്യാറായില്ല. 

റിഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ പകരം റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന റിഷഭ് പന്തിനെ ടീമിലേക്ക് എത്തിച്ചു. റായിഡുവിന് പകരം ടീമില്‍ ഇടംപിടിച്ച വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തേക്ക് പോയപ്പോള്‍ പോലും റായിഡുവിനെ ഇംഗ്ലണ്ടിലേക്ക് അയച്ചിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT