Sports

നെറ്റ് റണ്‍റേറ്റ് സമ്പ്രദായത്തെ വിമര്‍ശിച്ച് പാക് കോച്ച്; ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് പാകിസ്ഥാനെ സെമിയില്‍ എത്തിച്ചേനെ

നെറ്റ് റണ്‍റേറ്റ് നോക്കുന്നതിന് പകരം ഹെഡ്-ഹെഡ് റെക്കോര്‍ഡ് നോക്കുകയാണ് വേണ്ടത് എന്നാണ് പാക് കോച്ചിന്റെ നിലപാട്

സമകാലിക മലയാളം ഡെസ്ക്

നെറ്റ് റണ്‍റേറ്റില്‍ പിന്നോക്കം പോയതിനെ തുടര്‍ന്ന് സെമി കാണാതെ പുറത്തായതിന് പിന്നാലെ നെറ്റ് റണ്‍റേറ്റ് സമ്പ്രദായം പിന്തുടരുന്നതിനെതിരെ പാക് കോച്ച് മിക്കി ആര്‍തര്‍. നെറ്റ് റണ്‍റേറ്റ് നോക്കുന്നതിന് പകരം ഹെഡ്-ഹെഡ് റെക്കോര്‍ഡ് നോക്കുകയാണ് വേണ്ടത് എന്നാണ് പാക് കോച്ചിന്റെ നിലപാട്. 

ഞങ്ങള്‍ സെമിയില്‍ എത്തേണ്ടതായിരുന്നു. ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് കൊണ്ടുവരുന്നത് ഐസിസി പരിഗണിക്കണം. നെറ്റ് റണ്‍റേറ്റ് ഫലം നിരാശപ്പെടുത്തുന്നതാണ്. ലോകകപ്പിലെ ഞങ്ങളുടെ ആദ്യ മത്സരത്തിലെ ഫലമാണ് ഇവിടെ ഫലം നിര്‍ണയിച്ചത്.  ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനും ഞങ്ങള്‍ക്ക് മുന്‍പില്‍ അവസരം ഉണ്ടായി. ഓസ്‌ട്രേലി, വിന്‍ഡിസ് മത്സരങ്ങളായിരുന്നു ഞങ്ങളുടെ ദുസ്വപ്‌നങ്ങള്‍. 

സെമി ഫൈനലില്‍ എത്തിയ രണ്ട് ടീമുകളെ (ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്)ഞങ്ങള്‍ തോല്‍പ്പിച്ചു. അതുകൊണ്ട് തന്നെ, സെമിയിലെത്തിയ ടീമുകളില്‍ നിന്നും മോശമല്ല ഞങ്ങള്‍ എന്ന് വ്യക്തമാണ്. ഹെഡ് ടു ഹെഡ് റെക്കോര്‍ഡാണ് നോക്കിയത് എങ്കില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച ഞങ്ങള്‍ക്ക് സെമിയിലേക്ക് കടക്കാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബംഗ്ലാദേശിനെതിരെ 400 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനെ കുറിച്ച് ഡ്രസിങ് റൂമില്‍ സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങി മികച്ച തുടക്കം ലഭിച്ചെങ്കില്‍ മാത്രം നമുക്ക് ചെയ്യാനാവുന്ന ഒന്നാണ് അത്. അല്ലാതെ, ബാറ്റ് ചെയ്യുന്നതിന് മുന്‍പ് ഡ്രസിങ് റൂമില്‍ വെച്ച് 400 റണ്‍സ് എടുക്കാം എന്ന് തീരുമാനിച്ചിട്ട് കാര്യമില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT