Sports

പൊന്നില്ലാതെ സിന്ധു; വീണ്ടും ഫൈനലില്‍ തോല്‍വി; ലോക ബാഡ്മിന്റണില്‍ വെള്ളി

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിനെ കീഴടക്കി കരോലിന മരിന്‍ സ്വര്‍ണം സ്വന്തമാക്കി

സമകാലിക മലയാളം ഡെസ്ക്

നാന്‍ജിങ് (ചൈന): വീണ്ടും ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. വനിതാ സിംഗിള്‍സില്‍ ഒരിക്കല്‍ക്കൂടി സുവര്‍ണ പ്രതീക്ഷ സമ്മാനിച്ച് ഫൈനലിലെത്തിയ പി.വി സിന്ധു കലാശപ്പോരില്‍ സ്പാനിഷ് താരവും ഒളിമ്പിക് സ്വര്‍ണ മെഡല്‍  ജേത്രിയുമായ കരോലിന മരിനോട് പരാജയപ്പെടുകയായിരുന്നു. ലോക ബാഡ്മിന്റണ്‍ വേദിയിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണത്തിനായുള്ള കാത്തിരിപ്പു നീളുന്നു. നിര്‍ണായക സമയത്ത് മികവിന്റെ ഔന്നത്യത്തിലേക്ക് ഉയര്‍ന്ന മരിന്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ കീഴടക്കിയത്. സ്‌കോര്‍: 21- 19, 21- 10. 

കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ തോറ്റ സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വെള്ളി നേടുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെടുത്തിയ ജപ്പാന്‍ നൊസോമി ഒകുഹാരയെ ഇത്തവണ സെമിയില്‍  വീഴ്ത്തിയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നത്. എന്നാല്‍ ഫൈനലില്‍  ഇന്ത്യന്‍ താരത്തിന്റെ കണക്കുകൂട്ടലുകള്‍ അസ്ഥാനത്തായി. 

ആദ്യ സെറ്റ്  ഇഞ്ചോടിഞ്ച് പൊരുതി കീഴടങ്ങിയ സിന്ധുവിനെ രണ്ടാം സെറ്റില്‍ മരിന്‍ തീര്‍ത്തും നിഷ്പ്രഭമാക്കി. റിയോ ഒളിമ്പിക്‌സിലും വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധുവിനെ വീഴ്ത്തിയാണ് മരിന്‍ സ്വര്‍ണം നേടിയത്. ആ സ്വര്‍ണ നഷ്ടത്തിന് ഇവിടെ പകരം വീട്ടാനിറങ്ങിയ സിന്ധുവിനെ മത്സരം പുരോഗമിക്കവേ സ്പാനിഷ് താരം ചിത്രത്തില്‍ നിന്നേ മായ്ച്ചുകളഞ്ഞു. 

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ മരിന്റെ മൂന്നാം സ്വര്‍ണമാണിത്. നേരത്തെ 2014, 2015 വര്‍ഷങ്ങളിലും സ്പാനിഷ് താരം ലോക ജേത്രിയായിരുന്നു. 2015ല്‍ സൈന നേഹ്‌വാളിനെ കീഴടക്കിയായിരുന്നു മരിന്റെ സുവര്‍ണ നേട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT