Sports

ബാറ്റുകൊണ്ടും, നായകനായും പ്രയോജനമില്ല; ദിനേശ് കാര്‍ത്തിക്കിനെതിരെ മുന്‍ താരം

കഴിഞ്ഞ കുറച്ച് കളിയിലായി നായകന്‍ എന്ന നിലയില്‍ മെനയുന്ന തന്ത്രങ്ങള്‍ നിലവാരത്തിനൊത്ത് ഉയരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്കിനെതിരെ വിമര്‍ശനവുമായി മുന്‍ താരം ആകാശ് ചോപ്ര. ബാറ്റ്‌സ്മാനായും, നായകനായും കാര്‍ത്തിക് നിരാശപ്പെടുത്തിയെന്നാണ് ചോപ്ര പറയുന്നത്. 

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഉയര്‍ച്ചയ്ക്ക് കാര്‍ത്തിക്കിന്റെ മികവ് നിര്‍ണായകമായിരുന്നു. എന്നാല്‍ ഈ സീസണില്‍ ടീമിന് വേണ്ടി തന്റെ മികവ് പുറത്തെടുക്കാന്‍ കാര്‍ത്തിക്കിന് കഴിയുന്നില്ല. റണ്‍സ് കണ്ടെത്തുവാന്‍ സാധിക്കുന്നില്ല എന്നത് മാത്രമല്ല പ്രശ്‌നം, കഴിഞ്ഞ കുറച്ച് കളിയിലായി നായകന്‍ എന്ന നിലയില്‍ മെനയുന്ന തന്ത്രങ്ങള്‍ നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ കളിയില്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴെയാണ് ഫോമില്‍ കളിക്കുന്ന റസലിനെ കാര്‍ത്തിക് ഇറക്കിയത്. ഏഴാമതായി 15ാം ഓവറിന് ശേഷം മാത്രമാണ് റസലിന് ക്രീസിലേക്കെത്തുവാനായത്. ശുഭ്മാന്‍ ഗില്ലിനെ ബാറ്റിങ് നിരയില്‍ താഴെക്ക് ഇറക്കിയതിനും കാര്‍ത്തിക്കിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ലോകകപ്പ് ടീമില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായി ഇടം നേടിയ ദിനേശ് കാര്‍ത്തിക് മോശം ഫോമിലാണ് ഐപിഎല്‍ കളിക്കുന്നത്. 10 മത്സരങ്ങളില്‍ നിന്നും കാര്‍ത്തിക് നേടിയത് 117 റണ്‍സ്. ബാറ്റിങ് ശരാശരി 17 മാത്രം. കാര്‍ത്തിക്കിന്റെ മോശം ഫോം ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആശങ്ക തീര്‍ക്കുന്നതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം