Sports

ബുംറ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ഓസീസ്; ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് തുടങ്ങി ഇന്ത്യ

ആറ് വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രിത് ബുംറയുടെ തീ തുപ്പിയപ്പോൾ ഓസ്ട്രേലിയൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ആറ് വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രിത് ബുംറയുടെ തീ തുപ്പിയപ്പോൾ ഓസ്ട്രേലിയൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. 151 റൺസിൽ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ച ഇന്ത്യ 292 റൺസിന്റെ മികച്ച ലീഡും സ്വന്തമാക്കി. ഓസീസിനെ ഫോളോ ഓണിന് വിടാതെ ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങിന് ഇറങ്ങാനുള്ള തീരുമാനത്തിലാണ്. 

15.5 ഓവറിൽ നാല് മെയ്ഡൻ ഉൾപ്പെടെ 33 റൺസ് വഴങ്ങിയാണ് ബുംറ ആറ് വിക്കറ്റുകൾ കൊയ്തത്. ഇം​ഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ബുംറ ഓസീസ് മണ്ണിലും നേട്ടം ആവർത്തിച്ചു. 

ചായക്ക് പിരിയുമ്പോൾ ഏഴിന് 145 റൺസെന്ന നിലയിലായിരുന്നു ഓസീസ്. തിരിച്ചെത്തിയ അവർക്ക് സ്കോർ ബോർഡിൽ ആറ് റൺസ് കൂടിയെ ചേർക്കാൻ സാധിച്ചുള്ളു. ശേഷിച്ച മൂന്ന് വിക്കറ്റുകൾ ഇതിനിടയിൽ നഷ്ടമായി. ഏഴ് റൺസുമായി മിച്ചൽ സ്റ്റാർക്ക് പുറത്താകാതെ നിന്നു. പിടിച്ചു നിൽക്കാൻ ശ്രമം നടത്തിയ ടിം പെയ്നിനെ മടക്കി വാലറ്റത്തിന്റെ തകർച്ചയ്ക്ക് തുടക്കമിട്ട ബുംറ 66ാം ഓവറിന്റെ രണ്ടാം പന്തിൽ നതാൻ ലിയോണിനേയും അഞ്ചാം പന്തിൽ ഹാസ് ലെവുഡിനേയും പൂജ്യത്തിൽ മടക്കിയാണ് ഓസ്ട്രേലിയൻ ഇന്നിങ്സിന് വിരാമമിട്ടത്. 85 പന്തുകൾ നേരിട്ട് പെയ്ൻ 22 റൺസുമായാണ് മടങ്ങിയത്. 

മുൻനിര തകർന്നപ്പോൾ മധ്യനിര കരുത്തുകാട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഫലം കാണാഞ്ഞത് ഓസീസിന് തിരിച്ചടിയായി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ്മ, ഷമി എന്നിൽ ഓരോ വിക്കറ്റും നേടി.  

വിക്കറ്റു പോകാതെ എട്ട് റൺസ് എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം കളി പുനരാരംഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സിലെത്തിയപ്പോള്‍ ഓപണര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. എട്ട് റണ്‍സാണ് ഫിഞ്ച് നേടിയത്. പിന്നാലെ മാര്‍ക്കസ് ഹാരിസ് ( 22 റണ്‍സ്), ഉസ്മാന്‍ ഖവേജ (21 റണ്‍സ്), ഷോണ്‍ മാര്‍ഷ് (19 റണ്‍സ്), ട്രാവിസ് ഹെഡ് (20 റണ്‍സ്), മിച്ചല്‍ മാര്‍ഷ് ( 9 റണ്‍സ് ) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. പാറ്റ് കമ്മിൻസിനെ 17 റൺസിലെത്തിയപ്പോൾ മുഹമ്മദ് ഷമി ബൗൾഡാക്കി. 

ഇന്ത്യ ആദ്യ ഇന്നിങ്സ് 443 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറിയും, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ ഇന്നിങ്സ് കരുത്തേകിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT