Sports

ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്ത്; ആരോസിന്റെ കുട്ടികളുടെ മിന്നുന്ന പ്രകടനം

ഐഎസ്എല്ലിലെ കഷ്ടകാലം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സൂപ്പര്‍ കപ്പിലും പിന്തുടര്‍ന്നു 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഐഎസ്എല്ലിലെ കഷ്ടകാലം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സൂപ്പര്‍ കപ്പിലും പിന്തുടര്‍ന്നു.ഐ ലീഗിലെ ചെറിയ ടീമായ ഇന്ത്യന്‍ ആരോസിനോട് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായി.

ശരാശരി 18 വയസുമാത്രമുള്ള ടീമിനോട് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ പോലും ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ അമര്‍ജിത്ത് കിയാമാണ് ആരോസിന്റെ രണ്ടു ഗോളുകളും നേടിയത്.

തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ആരോസ് കളംപിടിക്കുകയായിരുന്നു. അതിന് ഫലം ലഭിച്ചത് 39ാം മിനിറ്റിലും. അമര്‍ജിത്തിന്റെ ഇടംകാലന്‍ ഷോട്ട് തടുക്കാന്‍ ഫോമിലായിരുന്ന ധീരജിന് സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കാന്‍ ആറു മനിറ്റ് ബാക്കിനില്‍ക്കെ ബ്ലാസ്‌റ്റേഴ്‌സ് പിന്നിലായി. 

രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിക്കുമെന്നു കരുതിയ ബ്ലാസ്‌റ്റേഴ്‌സ് നിരാശപ്പെടുത്തി. ആരോസാകട്ടെ മുന്നേറ്റം തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടെ കോര്‍ണറിനൊടുവില്‍ വന്ന പന്ത് ബോക്‌സില്‍ കൈകൊണ്ട് തട്ടിയതിന് ബ്ലാസ്‌റ്റേഴ്‌സ് താരം അനസിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്തു. കിക്കെടുത്ത ക്യാപ്റ്റന് പിഴച്ചില്ല. 

അതിനിടെ ജിംഗാനെ ഫൗള്‍ ചെയ്തതിന് ആരോസ് താരം ജിതേന്ദ്ര സിങ്ങിനും ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഇതോടെ സൂപ്പര്‍ കപ്പിലും യോഗ്യത നേടാനാകാതെ പോയതോടെ ബ്ലാസ്‌റ്റേഴ്‌സിന് ഈ സീസണില്‍ ഓര്‍മിക്കാന്‍ കാര്യമായൊന്നും ഇല്ലാതായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

SCROLL FOR NEXT