Sports

യോഗ്യതയില്‍ ഒറ്റ കളിയും തോല്‍ക്കാതെ ഇറാന്‍ റഷ്യ ലോകകപ്പിന്‌

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇറാന്‍ റഷ്യ ലോകകപ്പിന്‌ യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി. അസ്മൂന്‍, തരാമി എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് മൂന്ന് തവണ ഏഷ്യന്‍ ചാംപ്യന്‍മാരായ ഇറാന്‍ ലോകകപ്പിന്‌ ടിക്കറ്റുറപ്പിച്ചത്.

തുടര്‍ച്ചയായി രണ്ടാം തവണ യോഗ്യത നേടുന്ന ഇറാനെ പരിശീലിപ്പിക്കുന്ന പോര്‍ച്ചുഗീസുകാരന്‍ കാര്‍ലോസ് ക്യൂറോസാണ്. ആതിഥേയരെന്ന നിലയില്‍ റഷ്യ, ബ്രസീല്‍ എന്നിവരാണ് ലോകകപ്പ്‌ യോഗ്യത ഉറപ്പിച്ച മറ്റു ടീമുകള്‍. നാല്
ലോകകപ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തുപോയിരുന്ന ഇറാന്‍ ഇത്തവണ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏഷ്യന്‍ മേഖലയിലെ ഗ്രൂപ്പ് എയില്‍ നിന്ന് എട്ട് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റാണ് ഇറാന്‍ സ്വന്തമാക്കിയത്. കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍, സിറിയ, ചൈന, ഖത്തര്‍ എന്നിവയാണ് ഗ്രൂപ്പിലുള്ള മറ്റു ടീമുകള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് നേരിട്ടു യോഗ്യത ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന ടീം പ്ലേ ഓഫിന് യോഗ്യത നേടും. 

യോഗ്യതാ മത്സരത്തില്‍ ഒരു തോല്‍വി പോലും വഴങ്ങാതെയാണ് ഇറാന്‍ യോഗ്യത നേടിയത് എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്. ഫിഫ റാങ്കിംഗില്‍ 30മത് സ്ഥാനത്താണ് ഇറാന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു'

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

SCROLL FOR NEXT