ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ച് മിക്കി ആര്‍തര്‍/ ഫോട്ടോ: എപി 
Sports

ലങ്കന്‍ ടീമിലെ കൂട്ട പരിക്ക്: 'ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍ മൂന്നാമതും, ഞാന്‍ നാലാമതും ബാറ്റ് ചെയ്യേണ്ടി വന്നേനെ'

'അതല്ലായിരുന്നു എങ്കില്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍ മൂന്നാമതും, ഞാന്‍ നാലാമതും ബാറ്റ് ചെയ്യേണ്ടി വന്നേനെ അടുത്ത ടെസ്റ്റില്‍'

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ക്രിക്കറ്റില്‍ ഇഞ്ചുറി സബ്‌സ്റ്റിറ്റിയൂഷനെ അനുവദിക്കണം എന്ന് ശ്രീലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ അഞ്ചാം ദിനം കളിക്കാന്‍ പ്ലേയിങ് ഇലവനിലെ ആറ് താരങ്ങള്‍ മാത്രം ഫിറ്റ്‌നസോടെ നില്‍ക്കുമ്പോഴാണ് ലങ്കന്‍ പരിശീലകന്റെ വാക്കുകള്‍. 

21 അംഗ സംഘത്തെയാണ് ശ്രീലങ്ക കൊണ്ടുവന്നത്. അതല്ലായിരുന്നു എങ്കില്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍ മൂന്നാമതും, ഞാന്‍ നാലാമതും ബാറ്റ് ചെയ്യേണ്ടി വന്നേനെ അടുത്ത ടെസ്റ്റില്‍, ചിരി നിറച്ച് ആര്‍തര്‍ പറഞ്ഞു. 

കസുന്‍ രജിത, വനിന്‍ഡു ഹസരംഗ, ലഹിരു കുമാര എന്നീ ബൗളര്‍മാരെയാണ് പരിക്കിനെ തുടര്‍ന്ന് ഇപ്പോള്‍ ലങ്കയ്ക്ക് നഷ്ടമായിരിക്കുന്നത്. അതിനൊപ്പം ധനജ്ഞയ ഡി സില്‍വയ്ക്ക് പരമ്പര നഷ്ടമാവും എന്നാണ് സൂചന.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഉമേഷ് യാദവിന് പരിക്കേറ്റതും ആര്‍തര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിന് ഒപ്പമുള്ള ജോലി ഭാരം, ക്വാറന്റൈന്‍ പ്രക്രീയ എന്നിവ ടീമുകള്‍ക്ക് ഫാസ്റ്റ് ബൗളര്‍മാരെ നഷ്ടമാവാന്‍ ഇടയാക്കുന്നു. ഐസിസിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ലോകം സാധാരണ നിലയിലായിരുന്നു എങ്കില്‍ ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT