Sports

ലിവര്‍പൂള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന താരം? പിഎസ്ജിയെ തള്ളിയ വാന്‍ഡൈക്കിന് മുന്‍പില്‍ വന്‍ തുകയുമായി ക്ലബ് 

ലിവര്‍പൂളുമായുള്ള വാന്‍ഡൈക്കിന്റെ പുതിയ 5 വര്‍ഷത്തെ കരാര്‍ പ്രകാരം ആഴ്ചയില്‍ 220,000 യൂറോയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുക

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ തന്നെ തുടര്‍ പ്രതിരോധ നിര താരം വാന്‍ഡൈക്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പിഎസ്ജി മുന്‍പില്‍ വെച്ച കൂറ്റന്‍ ഓഫര്‍ വാന്‍ഡൈക്ക് നിരസിച്ചതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലിവര്‍പൂളുമായുള്ള വാന്‍ഡൈക്കിന്റെ പുതിയ 5 വര്‍ഷത്തെ കരാര്‍ പ്രകാരം ആഴ്ചയില്‍ 220,000 യൂറോയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുക. ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ഇതോടെ ലിവര്‍പൂളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന താരമായി വാന്‍ഡൈക്ക്. 

57 മില്യണ്‍ യൂറോയുടെ കരാറാണ് വാന്‍ഡൈക്കുമായി ലിവര്‍പൂള്‍ ഒപ്പുവെക്കുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ലിവര്‍പൂള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പിഎസ്ജിയിലേക്ക് വാന്‍ഡൈക്ക് പോവുന്നതില്‍ ലിവര്‍പൂളിന് പ്രശ്‌നമൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

നിലവില്‍ ആഴ്ചയില്‍ 180,000 യൂറോയാണ് വാന്‍ഡൈക്കിന്റെ പ്രതിഫലം. പിഎസ്ജിയിലേക്ക് വാന്‍ഡൈക്ക് ചേക്കേറിയാല്‍ ഇതിന്റെ ഇരട്ടി ലഭിക്കുമെന്ന് വ്യക്തം. എന്നാല്‍ ലിവര്‍പൂള്‍ വിടേണ്ടതില്ലെന്നാണ് വാന്‍ഡൈക്കിന്റെ തീരുമാനം. 2018ല്‍ സതാംപ്ടണില്‍ നിന്ന് 75 മില്യണ്‍ യൂറോക്കാണ് വാന്‍ഡൈക്ക് ആന്‍ഫീല്‍ഡിലേക്ക് എത്തുന്നത്. അന്ന് വരെ ഒരു ഡിഫന്റര്‍ക്ക് ലഭിച്ചിരുന്ന ഉയര്‍ന്ന തുകയായിരുന്നു അത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT