Sports

വൈഡ് ബോളില്‍ ക്യാപ്റ്റന് റിവ്യു നല്‍കാന്‍ കഴിയണം, മാറ്റം ആവശ്യപ്പെട്ട് കോഹ്‌ലി

കെ എല്‍ രാഹുലിന് ഒപ്പമുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിലായിരുന്നു കോഹ് ലിയുടെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: വൈഡ് ബോളില്‍ റിവ്യു നല്‍കാന്‍ ക്യാപ്റ്റന്മാര്‍ക്ക് അവകാശം നല്‍കണമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. കെ എല്‍ രാഹുലിന് ഒപ്പമുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിലായിരുന്നു കോഹ് ലിയുടെ പ്രതികരണം. 

വൈഡ് ബോളിനൊപ്പം, അരക്ക് മുകളില്‍ വരുന്ന പന്തുകളില്‍ നോ ബോള്‍ വിളിക്കുന്നതിലും ക്യാപ്റ്റന്‍ന്മാര്‍ക്ക് റിവ്യു അനുവദിക്കണം എന്ന് കോഹ്‌ലി പറഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ അവിടെ റിവ്യുവിനുള്ള അവകാശം ലഭിക്കണം എന്നാണ് എനിക്ക്. ഇവിടെ അമ്പയറുടെ തെറ്റായ തീരുമാനം വരാം. ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ എങ്ങനെയാണ് കളിയെ ബാധിക്കുന്നത് എന്ന് ട്വന്റി20യിലും ഐപിഎല്‍ പോലെ വേഗതയേറിയ ടൂര്‍ണമെന്റിലും നമ്മള്‍ കാണുന്നതാണെന്നും ആര്‍സിബി നായകന്‍ ചൂണ്ടിക്കാണിച്ചു. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ കളിയില്‍ അമ്പയര്‍ വൈഡ് ബോള്‍ വിളിക്കാന്‍ മുതര്‍ന്നപ്പോള്‍ ധോനി പ്രതിഷേധിച്ചതോടെ അമ്പയര്‍ പിന്‍വലിഞ്ഞിരുന്നു. ഹൈദരാബാദ് ഇന്നിങ്‌സിന്റെ 19ാം ഓവറിലായിരുന്നു സംഭവം. വൈഡ് ബോള്‍ വിളിക്കാന്‍ അമ്പയര്‍ ഇരു കയ്യും വിടര്‍ത്താന്‍ ആരംഭിച്ചു. 

എന്നാല്‍ ശര്‍ദുളിന്റേയും ധോനിയുടേയും ഭാഗത്ത് നിന്ന് പ്രതിഷേധ സ്വരം ഉയര്‍ന്നതോടെ പൊടുന്നനെ അമ്പയര്‍ തീരുമാനം മാറ്റി. ധോനിയേയും അമ്പയറേയും വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം ഇരു ചേരികളിലായി നില്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ഇടയിലാണ് കോഹ്‌ലിയുടെ പ്രതികരണവും വരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍