Sports

സല, മനേ, ഫിര്‍മിനോ Vs നാലായിരം കോടിയുടെ മുന്നേറ്റ നിര; പക്ഷേ മികച്ചത് ഞങ്ങള്‍ തന്നെ

ഫിര്‍മിനോ, മനേ, സല എന്നീ മുന്നേറ്റ നിരയെ, എംബാപ്പെ, നെയ്മര്‍, കവാനി സഖ്യം നേരിടുന്ന ആവേശ പോരാട്ടമാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

നാലായിരം കോടി രൂപ വിലമതിക്കുന്ന പിഎസ്ജിയുടെ മുന്നേറ്റ നിര കിട്ടിയാല്‍ പോലും ലിവര്‍പൂളിന്റെ മുന്നേറ്റ നിരയെ പകരംവയ്ക്കാന്‍ ഇല്ലെന്ന് ലിവര്‍പൂള്‍ മാനേജര്‍ ജര്‍ഗന്‍ ക്ലോപ്പ്. ചാമ്പ്യന്‍സ് ലീഗിലെ പിഎസ്ജിക്കെതിരായ പോരാട്ടം മുന്നില്‍ നില്‍ക്കെയാണ് ക്ലോപ്പിന്റെ പ്രതികരണം. 

ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം ദിനം തന്നെ, ഫിര്‍മിനോ, മനേ, സല എന്നീ മുന്നേറ്റ നിരയെ, എംബാപ്പെ, നെയ്മര്‍, കവാനി സഖ്യം നേരിടുന്ന ആവേശ പോരാട്ടമാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. എന്റെ കളിക്കാരെ ഞാന്‍ സ്‌നേഹിക്കുന്നു. എല്ലാവരേയും. അതുകൊണ്ട് എനിക്ക് ഒന്നും മാറ്റണം എന്നില്ല. അവരെ ഞാന്‍ മാറ്റില്ലയെന്നും ക്ലോപ്പ് പറയുന്നു. 

പിഎസ്ജിയെ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഞാന്‍ കണ്ടു. അവര്‍ നമ്മെ ആകര്‍ഷിക്കും. പിഎസ്ജിക്ക് വേണ്ടി മാത്രമല്ല, എംബാപ്പെ എത്ര മികച്ച ഫുട്‌ബോളാണ് ലോക കപ്പില്‍ കളിച്ചത്. കവാനിയും മികച്ച ഗോള്‍ വേട്ടക്കാരനാണ്. പിഎസ്ജിയുടെ ക്വാളിറ്റി എല്ലാവര്‍ക്കുമറിയാം. ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തുന്നതിനായിട്ടാണ് പിഎസ്ജി ഈ ടീമിന് രൂപം കൊടുത്തിരിക്കുന്നത് തന്നെയെന്നും ക്ലോപ്പ് പറയുന്നു. 

അപകടകരമായ പൊസിഷനുകളിലേക്ക് അവര്‍ക്ക് പാസ് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കിയായിരിക്കും ലിവര്‍പൂള്‍ പ്രതിരോധം പിഎസ്ജിക്കെതിരെ കളിക്കുക. ലിവര്‍പൂള്‍ പ്രതിരോധം നേരിടുന്ന വലിയ വെല്ലുവിളിയാണ് പിഎസ്ജിയുടെ മുന്നേറ്റ നിരയെന്നും ക്ലോപ്പ് ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT