World Cup 2019

ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത് പാകിസ്ഥാന്‍, അവിടെ കല്ലുകടിയായി മൊയിന്‍ അലി, വോക്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചും!

ആക്രമണകാരിയായ ഫഖര്‍ സമനെ പുറത്താക്കിയാണ് ഇംഗ്ലണ്ട് 14ാം ഓവറില്‍ മത്സരത്തില്‍ ആദ്യമായി സ്‌ട്രൈക്ക് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസിനെതിരെ നേരിട്ട തകര്‍ച്ച ട്രെന്റ് ബ്രിഡ്ജിലെ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ആവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ അനുവദിച്ചില്ല. ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ഭേദപ്പെട്ട തുടക്കം. 32 ഓവര്‍ പിന്നിടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 196 റണ്‍സ് എടുത്തു. ഫഖര്‍ സമനും, ഇമാം ഉള്‍ ഹഖും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. 

40 പന്തില്‍ നിന്നും 36 റണ്‍സ് എടുത്ത് നിന്ന ആക്രമണകാരിയായ ഫഖര്‍ സമനെ പുറത്താക്കിയാണ് ഇംഗ്ലണ്ട് 14ാം ഓവറില്‍ മത്സരത്തില്‍ ആദ്യമായി സ്‌ട്രൈക്ക് ചെയ്തത്. 21ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ ഇമാം ഉള്‍ ഹഖിനേയും ഇംഗ്ലണ്ട് മടക്കി. മൊയിന്‍ അലിയാണ് രണ്ട് വിക്കറ്റും പിഴുതത്. 

ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തില്‍ സ്റ്റോക്കായിരുന്നു തകര്‍പ്പന്‍ ക്യാച്ചിലൂടെ ആരാധകരെ ഞെട്ടിച്ചത് എങ്കില്‍ ഇവിടെ വോക്‌സ് ആണ് ഹീറോയായത്. മൊയിന്‍ അലിയുടെ ഡെലിവറിയില്‍ ഇമാം ലോങ് ഓഫീലേക്ക് അടിച്ചു. ഒരു ബൗണ്‍സോടെ പന്ത് ബൗണ്ടറി ലൈന്‍ കടക്കുമെന്ന് തോന്നിച്ചെങ്കിലും വോക്‌സിന് മറ്റൊരു പ്ലാനുണ്ടായിരുന്നു. തന്റെ ഇടത്തേക്ക് ഓടി വോക്‌സ് ഫുള്‍ സ്‌ട്രെച്ചില്‍ വീണ് തകര്‍പ്പന്‍ ക്യാച്ചെടുത്തു. അര്‍ധ ശതകം ഇമാം അര്‍ഹിച്ചിരുന്നു എങ്കിലും വോക്‌സിന്റെ തകര്‍പ്പന്‍ ക്യാച്ച് അത് അനുവദിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT