ഓവല്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന്104 റൺസിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ടിന്റെ 311 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 207 ന് പുറത്താവുകയായിരുന്നു. ബെൻ സ്റ്റോക്സാണ് കളിയിലെ താരം. ജോഫ്ര ആർച്ചർ മൂന്നും ലിയാം പ്ലാങ്കറ്റും ബെൻ സ്റ്റോക്സും രണ്ട് വീതവും വിക്കറ്റുകൾ ഇംഗ്ലണ്ടിനായി നേടി.
നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 311 റണ്‍സെടുത്തത്. നാല് അര്‍ധസെഞ്ചുറികളും രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളും കരുത്തേകിയ ഇന്നിങ്‌സിനൊടുവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് എത്തിയത്. ഒരു ഘട്ടത്തില്‍ 350 കടക്കുമെന്ന് തോന്നിച്ച ഇംഗ്ലണ്ട് സ്‌കോര്‍, ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരുടെ മികവിനു മുന്നില്‍ 311ല്‍ ഒതുങ്ങുകയായിരുന്നു.
ലോക ക്രിക്കറ്റിലെ പ്രധാന ശക്തികളായിട്ടും ഇരുടീമുകള്‍ക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇരുടീമുകളും വരുന്നത്. 2015 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഇംഗ്ലണ്ട് പക്ഷേ നാലു വര്‍ഷത്തിനു ശേഷം കിരീട സാധ്യതയില്‍ ഏറെ മുന്നിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates