മുംബൈ: ബോളിവുഡ് കലാ സംവിധായകൻ നിതിൻ ദേശായിയുടെ മരണത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെ ചുമത്തിയാണ് മഹാരാഷ്ട്ര റെയ്ഗഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇസിഎൽ ഫിനാൻസിന്റേയും എഡില്‍വെയ്സ് ഗ്രൂപ്പിന്റേയും ഉദ്യോഗസ്ഥർക്കെതിരെയാണ് എഫ്ഐആർ.
നിതിൻ ദേശായിയുടെ ഭാര്യ നേഹ ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് നിതിൻ ദേശായി എഡില്‍വെയ്സ് ഗ്രൂപ്പില്‍ നിന്ന് വായ്പ ഇടുത്തിരുന്നു. ഇതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു അദ്ദേഹം. പ്രതികളായ അഞ്ചുപേര്‍ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നും ഇതാണ് നിതിന്‍റെ മരണത്തിലേക്ക് നയിച്ചത് എന്നുമാണ് നേഹയുടെ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിൽ കർജത്തിൽ നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിൽ തൂങ്ങി മരിച്ച നിലയിൽ നിതിൻ ദേശായിയെ കണ്ടെത്തുന്നത്. സ്റ്റുഡിയോസിൽ നടത്തിയ പരിശോധനയിൽ നിതിൻ ദേശായിയുടെ 11 ഓഡിയോ ക്ലിപ്പുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്നുണ്ട്.
ദേശായിയുടെ എന്‍ഡി ആര്‍ട്ട് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് 2016, 2018 വര്‍ഷങ്ങളിലായി ഇസിഎല്‍ ഫിനാന്‍സില്‍ നിന്ന് 185 കോടി രൂപയാണ് വായ്പയായി എടുത്തത്. 2020 ജനുവരി മുതല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയികുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ