'മഹാ നടനാണ് മോഹൻലാൽ, എന്നെ അത്ഭുതപ്പെടുത്തി': പ്രശംസിച്ച് രജനീകാന്ത്

രജനീകാന്തിനോടുള്ള ഇഷ്ടം കൊണ്ടാണ് മോഹൻലാൽ വരാമെന്ന് സമ്മതിച്ചത് എന്നാണ് സംവിധായകൻ നെൽസൺ പറഞ്ഞത്
മോഹൻലാൽ, രജനീകാന്ത്/ഫോട്ടോ: ഫെയ്സ്ബുക്ക്
മോഹൻലാൽ, രജനീകാന്ത്/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

ജനീ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ മോഹൻലിനെക്കുറിച്ച് സൂപ്പർതാരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് മോഹൻലാൽ അത്ഭുതപ്പെടുത്തി എന്നാണ് രജനീകാന്ത് പറഞ്ഞത്. 

‘‘എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാൽ. അദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തി.’’- എന്നാണ് പ്രസം​ഗത്തിനിടെ രജനി പറഞ്ഞത്. ആദ്യമായാണ് മോഹൻലാലും രജനീകാന്തും ഒന്നിച്ച് അഭിനയിക്കുന്നത്. ജയിലർ എന്ന ചിത്രത്തിലേക്ക് മോഹൻലാലിനെ കൊണ്ടുവന്നതിനെക്കുറിച്ച് സംവിധായകൻ നെൽസണും വാചാലനായി. രജനീകാന്തിനോടുള്ള ഇഷ്ടം കൊണ്ടാണ് മോഹൻലാൽ വരാമെന്ന് സമ്മതിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. 

മോഹൻലാൽ സർ എന്നെ നേരിട്ടുവിളിച്ചാണ് സിനിമയില്‍ അഭിനയിക്കാമെന്ന് പറയുന്നത്. കഥയുടെ മികവുകൊണ്ടല്ല, രജനി സാറിനോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം വരാമെന്ന് സമ്മതിച്ചത്. അതുകൊണ്ട് തന്നെ നമ്മൾ ഈ ചാൻസ് എടുത്ത് അദ്ദേഹത്തെ ദുരപയോഗം ചെയ്യരുതെന്നും നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിനു വേണ്ടതെന്തോ അത് കൃത്യമായി സിനിമയിൽ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു- നെൽസൺ പറഞ്ഞു. 

വിജയ് നായകനായി എത്തിയ ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. ബീസ്റ്റ് പരാജയപ്പെട്ടതിനാൽ നെൽസണ് ഡേറ്റ് കൊടുക്കരുത് എന്ന് തന്നോട് നിരവധി പേർ പറഞ്ഞിരുന്നു എന്നാണ് രജനി പറഞ്ഞത്. സിനിമയില്‍ എടുക്കുന്ന വിഷയമാണ് പരാജയപ്പെടുന്നത്,  ഒരു സംവിധായകൻ ഒരിക്കലും പരാജയപ്പെടുന്നില്ലെന്നും മറ്റുള്ളവരുടെ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 

രജിനിയുടെ 169മത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്. ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്‌ഷൻ ഡയറക്ടര്‍. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com