ഡിഎൻഎ പരിശോധനയിൽ 'സത്യം' തെളിഞ്ഞു; പ്രായപൂർത്തിയാകാത്ത മകളെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ

ജയിലിൽനിന്ന് ജാമ്യത്തിൽ പുറത്തിറങ്ങി യുവാവ് നിരപരാധിത്വം തെളിയിക്കാൻ നടത്തിയ ശ്രമങ്ങളാണ് കേസിൽ വഴിത്തിരിവായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. ഡിഎൻഎ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തേനി ദേവദാനപ്പട്ടി സ്വദേശിയായ 48- കാരനാണ് അറസ്റ്റിലായത്.

തന്നെ ഗർഭിണിയാക്കിയെന്ന 17-കാരിയുടെ പരാതിയിൽ നേരത്തേ ഒരു യുവാവിനെ അറസ്റ്റുചെയ്തിരുന്നു. അയാൾ ജയിലിൽനിന്ന് ജാമ്യത്തിൽ പുറത്തിറങ്ങി നിരപരാധിത്വം തെളിയിക്കാൻ നടത്തിയ ശ്രമങ്ങളാണ് കേസിൽ വഴിത്തിരിവായത്.

ഡിഎൻഎ പരിശോധനയിൽ യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. ഭാര്യയുമായി വേർപിരിഞ്ഞു താമസിക്കുന്ന 48-കാരന് 19 വയസ്സുള്ള മകനും 17-കാരിയായ മകളുമുണ്ട്. അവർ ദിണ്ടിക്കലിൽ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഈവർഷം ഫെബ്രുവരിയിലാണ്  പെൺകുട്ടി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽഒരു ആൺകുഞ്ഞിനെ പ്രസവിച്ചത്. 

ബന്ധുവായ  22-കാരൻ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നാണ് പെൺകുട്ടി പരാതി നൽകിയത്. ഇതേത്തുടർന്ന് പോക്സോ നിയമപ്രകാരം യുവാവിനെ തേനി ഓൾ വുമൺ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് നിരപരാധിത്വം തെളിയിക്കാൻ നടത്തിയ ശ്രമത്തിന് പൊലീസും സഹായമായി നിന്നു. 

ഡിഎൻഎ പരിശോധനയിൽ യുവാവിന്റെ കുഞ്ഞല്ല എന്നു തെളിഞ്ഞതോടെ യഥാർഥ കുറ്റവാളിയെ കണ്ടെത്താൻ വീണ്ടും അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തപ്പോൾ കഴിഞ്ഞവർഷം ഏതാനും മാസം മകൾ അച്ഛനൊപ്പം താമസിച്ചതായി മനസ്സിലായി. തുടർന്ന്, പൊലീസ് അച്ഛന്റെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധിച്ചു. അറസ്റ്റിലായ 48-കാരനെ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com