

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വീണ്ടും കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാന് ആദ്യം സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കൂ എന്ന് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റല്‍ ഗലോട്ട് പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ, പാകിസ്ഥാന് കാവല്‍ പ്രധാനമന്ത്രി അന്‍വര്‍ ഉള് ഹഖ് കാക്കര്‍ കശ്മീര്‍ പ്രശനം ഉയര്‍ത്തിയിരുന്നു.
' ഇന്ത്യക്കെതിരെ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമായ പ്രചാരണങ്ങള്‍ നടത്താന്‍ പാകിസ്ഥാന് ഈ വേദിയെ സ്ഥിരമായി ഉപയോഗിക്കുകയാണ്. സ്വന്തം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളില്‍ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാന് ഇതെല്ലാം ചെയ്യുന്നതെന്ന് യുഎന്‍ അംഗരാജ്യങ്ങള്‍ക്ക് അറിയാം. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാകിസ്ഥാന് അവകാശമില്ല.
ദക്ഷിണേഷ്യന്‍ മേഖലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ പാകിസ്ഥാന് മൂന്നു കാര്യങ്ങള്‍ ചെയ്യണം. ആദ്യം അതിര്‍ത്തി കടന്നുള്ള ഭീകരവാദവും തീവ്രവാദികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും അവസാനിപ്പിക്കണം. രണ്ടാമതായി, പാകിസ്ഥാന് നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന അധിനിവേശ കശ്മീരില്‍ നിന്ന് ഒഴിഞ്ഞുപോകണം. മൂന്ന്, പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി നടക്കുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക'-പെറ്റല്‍ ഗലോട്ട് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ നവജാത ശിശുവിനെ 14-ാം നിലയിൽ നിന്നും അമ്മ നിലത്തെറിഞ്ഞു കൊന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates