തരൂരിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘമെത്തി, പാക് അനുകൂല നിലപാട് തിരുത്തി കൊളംബിയ

shashi tharoor
ബൊഗോട്ടയില്‍ കൊളംബിയന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ശശി തരൂരിനു നല്‍കിയ സ്വീകരണം shashi tharoorpti
Updated on

ന്യൂഡല്‍ഹി: ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യന്‍ വാദങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെ, ഓപ്പറേഷന്‍ സിന്ദൂറിലെ പാക് അനുകൂല നിലപാട് തിരുത്തി കൊളംബിയ. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍കാര്‍ക്ക് നേരത്തെ കൊളംബിയ അനുശോചനം അറിയിച്ചിരുന്നു. ഇതു തിരുത്താന്‍ കൊളംബിയ തയാറായതായി ശശി തരൂര്‍ (shashi tharoor)പറഞ്ഞു.

shashi tharoor
370-ാം അനുച്ഛേദം റദ്ദാക്കിയത് കശ്മീരില്‍ അഭിവൃദ്ധിയുണ്ടാക്കി, വിഘടനവാദം അവസാനിപ്പിച്ചു; കേന്ദ്രത്തെ അനുകൂലിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

കൊളംബിയയുടെ പാക് അനുകൂല നിലപാടിലുള്ള നിരാശ ഇന്ത്യന്‍ സംഘം നേരിട്ടു വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൊളംബിയ തിരുത്തല്‍ വരുത്തിയത്. യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ബിജെപി നേതാവുമായ തരണ്‍ജീത് സിങ്ങും ഇക്കാര്യം സ്ഥിരീകരിച്ചു. കൊളംബിയയുടെ വിദേശ സഹ മന്ത്രിയുമായി ഇന്ത്യന്‍ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നതായി തരണ്‍ജീത് സിങ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് അവരുടെ ശ്രദ്ധയില്‍ വരാത്ത ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഇന്ത്യന്‍ സംഘത്തിനായി- തരണ്‍ജീത് സിങ് പറഞ്ഞു.

shashi tharoor
'നിങ്ങള്‍ ട്രോളിക്കൊണ്ടിരുന്നോളൂ, എനിക്കു വേറെ പണിയുണ്ട്'; വിമര്‍ശകരോട് തരൂര്‍, പിന്തുണച്ച് ബിജെപി

ഇന്ത്യന്‍ നിലപാടു വിശദീകരിച്ചതിനെത്തുടര്‍ന്ന് പാക് അനുകൂല നിലപാടു പിന്‍വലിക്കാന്‍ കൊളംബിയ തയാറായതായി തരൂര്‍ വ്യക്തമാക്കി. വിദേശമന്ത്രി റോസ യൊലാന്‍ഡ വലാവിസന്‍സിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്.

shashi tharoor
'ബിജെപിയുടെ സൂപ്പര്‍ വക്താവാകുന്നു'; തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ്

കഴിഞ്ഞ രണ്ടു ദിവസമായി കൊളംബിയയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ സംഘം കൂടിക്കാഴ്ച നടത്തി വരികയായിരുന്നു. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടാണ് ഇന്ത്യ അവരെ അറിയിച്ചതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com