

ബംഗളൂരു: ജനതാദൾ സ്ഥാനാർത്ഥിയും മണ്ഡ്യയിലെ എതിരാളിയുമായ നിഖിൽ ഗൗഡയെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അന്യായമായി സഹായിക്കുന്നെന്ന് ആരോപിച്ച സുമലതയ്ക്കു കാരണം കാണിക്കൽ നോട്ടീസ്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനായ നിഖിലിന്റെ പത്രികയിലെ പിഴവ് ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തി മറികടക്കാൻ ശ്രമിച്ചെന്നാണു ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സുമലത ആരോപിച്ചത്.
ഇതിനായി കലക്ടർ കൂടിയായ മഞ്ജുശ്രീയെ മുഖ്യമന്ത്രി വീട്ടിലേക്കു വിളിച്ചു വരുത്തിയെന്നും ആരോപിച്ചു. തുടർന്നാണു കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
തന്റെ പരാതി വസ്തുതാപരമാണെന്ന് സുമലത രേഖാമൂലം മറുപടി നൽകി. സുമലതയുടെ ആരോപണം സംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മീഷൻ കർണാടക തെരഞ്ഞെടുപ്പു ഓഫീസർ സഞ്ജീവ് കുമാറിനോടും റിപ്പോർട്ട് തേടി. അതിനിടെ സുമലതയ്ക്കു ‘കൊമ്പുവാദ്യം ഉപയോഗിച്ച് കാഹളം മുഴക്കുന്നയാൾ’ തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates