വെള്ളപ്പാണ്ട് പടരുന്നതിന് മുൻപ് നിയന്ത്രിക്കാം, പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം

പലരുടെ വെള്ളപ്പാണ്ട് ശരീരത്തിൽ വ്യാപകമായി പടർന്ന ശേഷമായിരിക്കും ചികിത്സയെ കുറിച്ച് ചിന്തിക്കുന്നത്.
Vitiligo diseases
Vitiligo diseasesPinterest
Updated on
1 min read

ർമത്തിന് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ എന്ന പി​ഗ്മെന്റിന്റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് വിറ്റിലി​ഗോ അഥവാ വെള്ളപ്പാണ്ട്. ചർമത്തിലെ നിറകോശങ്ങളായ മെലനോസൈറ്റുകൾ നശിച്ചുപോകുന്നതാണ് രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. മൈകിൾ ജാക്സൺ മുതൽ മമത മോഹൻദാസ് വരെ വിറ്റിലി​ഗോ നേരിടേണ്ടി വന്ന അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

പലരുടെ വെള്ളപ്പാണ്ട് ശരീരത്തിൽ വ്യാപകമായി പടർന്ന ശേഷമായിരിക്കും ചികിത്സയെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ നേരത്തെയുള്ള രോ​ഗനിർണയം രോ​ഗ നിയന്ത്രണത്തിന് സഹായിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം

  • ചർമത്തിൽ ചെറിയ വെളുത്ത പാടുകളോ മങ്ങിയ നിറത്തിലുള്ള ഭാഗങ്ങളോ പ്രത്യക്ഷപ്പെടുക.

  • തലമുടി, കൺപീലികൾ, പുരികം, താടി എന്നിവ പ്രായമാകുന്നതിന് മുൻപ് തന്നെ അകാലത്തിൽ നരയ്ക്കുക.

  • വായിനകത്തോ മൂക്കിനകത്തോ ഉള്ള മൃദുവായ ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുക.

  • വെള്ളപ്പാണ്ട് ബാധിക്കാനുള്ള കാരണങ്ങളും സാധ്യതകളും

  • മെലനോസൈറ്റുകൾ നശിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്.

  • ഓട്ടോഇമ്മ്യൂൺ അവസ്ഥ: ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ സ്വന്തം നിറകോശങ്ങളെത്തന്നെ അന്യകോശങ്ങളായി കരുതി ആക്രമിക്കുന്ന അവസ്ഥ.

  • ജനിതകമായ ഘടകങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കിൽ മറ്റുള്ളവരിലും വരാനുള്ള സാധ്യതയേറുന്നു.

  • മാനസിക സമ്മർദം: അമിതമായ മാനസിക സമ്മർദം രോഗപ്രതിരോധ വ്യവസ്ഥയെ ബാധിച്ച് രോഗം വരാൻ കാരണമാകാറുണ്ട്.

Vitiligo diseases
ഉറക്കം മെച്ചപ്പെടുത്തണോ? ആയുർവേദത്തിൽ നിന്ന് 10 ടിപ്സ്
Vitiligo diseases
ചർമം നാച്യുറൽ ആയി തിളങ്ങും, വെള്ളം തിളപ്പിക്കുമ്പോൾ രണ്ടോ മൂന്നോ ഏലയ്ക്ക കൂടി ചേർക്കൂ
Vitiligo diseases
'നരച്ച മുടി കറുപ്പിക്കാൻ ഇഷ്ടമില്ലാത്തവർ'; അതിൻ്റെ പിന്നിലൊരു സൈക്കോളജി ഉണ്ടെന്ന് മനഃശാസ്ത്രജ്ഞർ
Summary

Early symptoms of Vitiligo, diseases may control

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com