ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കണം : എന്‍ഫോഴ്‌സ്‌മെന്റിന് പരാതി

പത്തുകോടിയോളം രൂപ ഒരാള്‍ക്ക് കടം കൊടുക്കണമെങ്കില്‍ അയാളുടെ ആസ്തി അതിന്റെ എത്ര ഇരട്ടിയായിരിക്കും
ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കണം : എന്‍ഫോഴ്‌സ്‌മെന്റിന് പരാതി
Updated on
1 min read

തിരുവനന്തപുരം :  കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരനാണ് പരാതി നല്‍കിയത്. പത്തുകോടിയോളം രൂപ ഒരാള്‍ക്ക് കടം കൊടുക്കണമെങ്കില്‍ അയാളുടെ ആസ്തി അതിന്റെ എത്ര ഇരട്ടിയായിരിക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ ഒരു വര്‍ഷം മുമ്പ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. 

എന്നാല്‍ കോടിയേരിയുടെ കുടുംബത്തിന് സ്‌പെയര്‍പാര്‍ട്‌സ് വില്‍പ്പന ശൃംഖലയും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും സംബന്ധിച്ച തെളിവില്ലെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്റെ പരാതി വിജിലന്‍സ് നിരസിച്ചതായും വി മുരളീധരന്‍ ആരോപിച്ചു. 

ബിനോയിക്കെതിരെ ദുബായ് കമ്പനി നല്‍കിയ പരാതി
ബിനോയിക്കെതിരെ ദുബായ് കമ്പനി നല്‍കിയ പരാതി

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് 13 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ദുബായ് ആസ്ഥാനമായുള്ള കമ്പനി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയിരുന്നു. ദുബായ് ആസ്ഥാനമായ ജാസ് ടൂറിസം കമ്പനിയുടെ ഉടമ ഹസന്‍ ഇസ്മയിസല്‍ അബ്ദുള്ള അല്‍മര്‍ സുഖിയാണ് ബിനോയിക്കെതിരെ പരാതി നല്‍കിയത്. തന്റെ ബിനിസസ് പങ്കാളിയായ രാകുല്‍കൃഷ്ണനുമായുള്ള പരിചയം ഉപയോഗിച്ച് കമ്പനിക്ക് നിക്ഷേപമുള്ള ബാങ്കുകളില്‍ നിന്ന് ബിനോയ്  വായ്പ തരപ്പെടുത്തിയെന്നും, പണം തിരിച്ചടക്കാതെ മുങ്ങിയെന്നുമാണ് പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com