'വ്രതം നോറ്റ് വന്നത് ദർശനം നടത്താതെ മടങ്ങിപ്പോകാനല്ല' ; മല ചവിട്ടാനുള്ള തീരുമാനത്തിൽ ഉറച്ച് യുവതികൾ

പ്രതിഷേധം കണ്ട് ഭയന്ന് പോകാനല്ല വന്നത്. പൊലീസ് സുരക്ഷ ഉറപ്പു നൽകിയിരുന്നു
'വ്രതം നോറ്റ് വന്നത് ദർശനം നടത്താതെ മടങ്ങിപ്പോകാനല്ല' ; മല ചവിട്ടാനുള്ള തീരുമാനത്തിൽ ഉറച്ച് യുവതികൾ
Updated on
1 min read

ശബരിമല: വ്രതം നോറ്റ് ശബരിമലയിൽ വന്നത് പ്രതിഷേധം ഭയന്ന് മടങ്ങിപ്പോകാനല്ലെന്ന് യുവതികൾ വ്യക്തമാക്കി. ശബരിമല ദർശനം നടത്തിയ ശേഷം മാത്രമേ മടങ്ങിപ്പോകുകയുള്ളൂവെന്നും മല കയറാനെത്തിയ രേഷ്മയും ഷാനിലയും വ്യക്തമാക്കി. പ്രതിഷേധം കണ്ട് ഭയന്ന് പോകാനല്ല വന്നത്. പൊലീസ് സുരക്ഷ ഉറപ്പു നൽകിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞില്ല. എന്നാൽ ഇപ്പോൾ പൊലീസ് പുലർത്തുന്ന നിസം​ഗതയിൽ പ്രതിഷേധമുണ്ടെന്നും രേഷ്മ പറഞ്ഞു. 

കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തും ഷാനില സജേഷുമാണ് ഇന്നു പുലർച്ചെ മലകയറാനെത്തിയത്.  ശബരിമല ദര്‍ശനത്തിനായി നാലരയോടെയാണ് പമ്പയില്‍ നിന്ന് യുവതികള്‍ മലകയറി തുടങ്ങിയത്. യുവതികൾ മലകയറാനെത്തിയത് അറിഞ്ഞതോടെ ഭക്തർ അടങ്ങുന്ന സംഘം നാമജപം അടക്കമുള്ള പ്രതിഷേധവുമായി രം​ഗത്തു വരികയായിരുന്നു. 

നീലിമലയിൽ വെച്ച് യുവതികൾ അടങ്ങുന്ന സംഘത്തെ പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. പ്രതിഷേധക്കാരിൽ ഇതര സംസ്ഥാന ഭക്തരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. യുവതികള്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികള്‍ക്കൊപ്പമെത്തിയ പുരുഷന്മാരുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്. അതേസമയം കൂടുതല്‍ പ്രതിഷേധക്കാര്‍  സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com