തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം പരിഭ്രാന്തി പരത്തി. പിന്നാലെ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ശനിയാഴ്ച രാത്രി ഒൻപത് മണിക്ക് ശേഷമാണ് തിരുവനന്തപുരം പൊലീസ് കൺട്രോൾ സെല്ലിലേക്കു ഫോൺ സന്ദേശമെത്തിയത്.
പിന്നാലെ പൊലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ പുറത്തേക്കു മാറ്റി. ഗുരുവായൂർ നെന്മിനിയിൽ താമസിക്കുന്ന സജീവൻ കോഴിപ്പറമ്പിൽ എന്നയാളാണ് ഫോൺ ചെയ്തതെന്നു മനസിലായി.
കലക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞതിന്റെ പേരിൽ നേരത്തേ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ കേസുണ്ട്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ