വിവാഹത്തെച്ചൊല്ലി തര്‍ക്കം; യുവതിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ടു; സുഹൃത്ത് പിടിയില്‍

വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം
പിടിയിലായ അര്‍ഷാദ്‌
പിടിയിലായ അര്‍ഷാദ്‌

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. തലയ്ക്ക് പരിക്കേറ്റ മുനമ്പം സ്വദേശിയായ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ തള്ളിയിട്ട സുഹൃത്ത് കാവീട് സ്വദേശി അര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് ചികിത്സയിലുള്ള 22 കാരിയും അര്‍ഷാദും 20 ദിവസമായി ഒരുമിച്ചായിരുന്നു താമസം. യുവതിക്ക് ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. 

മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി അര്‍ഷാദിനൊപ്പം പോയതെന്ന് പൊലീസ് പറയുന്നു. യുവതിയെ വിവാഹം ചെയ്യുന്നതില്‍ നിന്നും അര്‍ഷാദ് പിന്മാറിയത് തര്‍ക്കത്തിനിടയാക്കിയത്. രാവിലെ ഏഴരയോടെ കുന്നംകുളം നഗരത്തില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്. 

ഇരുവരും കാറില്‍ ഒരുമിച്ചാണ് നഗരത്തിലെത്തിയത്. കാറില്‍ നിന്നും ഇറങ്ങിയ യുവതി അര്‍ഷാദുമായി സംസാരിച്ചു. തുടര്‍ന്ന് യുവതി കാറിലേക്ക് കയറുന്നതിനിടെ കാര്‍ ഓടിച്ചുപോയി. കാറിന്റെ ഡോറില്‍ തൂങ്ങിക്കിടന്ന യുവതിയെ താഴെയിടാനായി കാറിന്റെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി തെറിച്ച് റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റുവെന്നും പൊലീസ് പറയുന്നു. 

അര്‍ഷാദ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com