ദിലീപിന്റെ പേര് സുനി പറയാതിരുന്നത് അപായപ്പെടുത്തുമെന്ന ഭയം കാരണം; അമ്മയുടെ രഹസ്യമൊഴി

ജയിലിനുള്ളില്‍ വെച്ച് അപായം സംഭവിച്ചാല്‍ കോടതിക്ക് നൽകാൻ പള്‍സര്‍സുനി ഏല്‍പിച്ചിരുന്ന കത്തും ശോഭന അന്വേഷണ സംഘത്തിന് കൈമാറി
പള്‍സര്‍ സുനി, ദിലീപ്/ ഫയല്‍
പള്‍സര്‍ സുനി, ദിലീപ്/ ഫയല്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ മുഖ്യപ്രതി പള്‍സര്‍ സുനി ആദ്യം ദിലീപിന്റെ പേരു പറയാതിരുന്നത് അപായഭീതി മൂലമാണെന്ന് രഹസ്യമൊഴി. പള്‍സര്‍ സുനിയുടെ അമ്മ ശോഭനയാണ് രഹസ്യമൊഴിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ശോഭനയുടെ രഹസ്യമൊഴിയും അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. 

ജയിലിനുള്ളിലും മകന്റെ ജീവന്‍ അപകടത്തിലാണ് എന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഇക്കാര്യങ്ങള്‍ കോടതിയോട് വെളിപ്പെടുത്തിയത്. ജയിലിനുള്ളില്‍ വെച്ച് എന്തെങ്കിലും അപായം സംഭവിച്ചാല്‍ കോടതിക്ക് നൽകാൻ പള്‍സര്‍സുനി ഏല്‍പിച്ചിരുന്ന കത്തും ശോഭന അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

2017 ഫെബ്രുവരി 17നാണു കുറ്റകൃത്യം നടക്കുന്നത്. ഫെബ്രുവരി 23നു സുനി അറസ്റ്റിലായി. പിന്നീട് 2018 പകുതിയോടെ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് പള്‍സര്‍ സുനി എഴുതിക്കൊണ്ടുവന്ന കത്ത് ശോഭനയെ ഏല്‍പിച്ചത്. വിചാരണക്കോടതി കേസ് നാളെ പരിഗണിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com