മലപ്പുറം: പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ ഒരുക്കി പൊലീസ്. മലപ്പുറത്തും കോഴിക്കോട്ടുമാണ് മുഖ്യമന്ത്രിക്ക് ഇന്ന് പരിപാടികളുള്ളത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ കർശന നിയന്ത്രണം തുടരും.
ഈ പരിപാടികളിൽ പങ്കെടുക്കുന്നവർ ഒരുമണിക്കൂർ മുമ്പ് എത്തണം. ഒൻപത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ചിടും. ഇതിന് ബദൽ ക്രമീകരണം ഏർപ്പെടുത്തും. 10 മണിക്ക് തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ പരിപാടി. ഇവിടേക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒൻപത് മണിക്ക് ശേഷം ഉദ്ഘാടനവേദിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.
തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയിൽ ഇഎംഎസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 11 മണിക്കാണ് ഇത്. ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. കോഴിക്കോട് മൂന്ന് പരിപാടികളാണ് ഉള്ളത്.
ശനിയാഴ്ച കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി പൊതുപരിപാടികളിൽ പങ്കെടുത്തത്. തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates