'അത്തരം ചേഷ്ടകളും പ്രവൃത്തികളും വേണ്ട, കേസെടുക്കും'- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൊലീസിന്റെ മുന്നറിയിപ്പ്

ജോഡികളായെത്തുന്ന കൗമാരക്കാരും യുവതീ യുവാക്കളും ഉച്ചയ്ക്കു ശേഷം മൂന്ന് മണി മുതൽ സന്ധ്യ കഴിയും വരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികൾ ശല്യമാകുന്നെന്നും പ്രദേശവാസികളും പറയുന്നു
പൊലീസ് പതിച്ച നോട്ടീസ്
പൊലീസ് പതിച്ച നോട്ടീസ്

കൊച്ചി: കമിതാക്കളുടെ പരസ്യ പ്രണയ പ്രകടനങ്ങളും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി. പിന്നാലെ നോട്ടീസ് പതിച്ച് പൊലീസിന്റെ മുന്നറിയിപ്പ്. കൊച്ചി എച്ച്എംടിയിലും പരിസരങ്ങളിലുമാണ് കളമശ്ശേരി പൊലീസ് മുന്നറിയിപ്പ് കുറിപ്പ് പതിച്ചത്. മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. നാട്ടുകാർ പരാതിപ്പെട്ടതിനാലാണ് മുന്നറിയിപ്പെന്നും നോട്ടീസിൽ പറയുന്നു. 

ജോഡികളായെത്തുന്ന കൗമാരക്കാരും യുവതീ യുവാക്കളും ഉച്ചയ്ക്കു ശേഷം മൂന്ന് മണി മുതൽ സന്ധ്യ കഴിയും വരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികൾ ശല്യമാകുന്നെന്നും പ്രദേശവാസികളും പറയുന്നു. വൈകീട്ട് വയോധികർക്കു വന്നിരിക്കാൻ പോളി ടെക്നിക്കിനു സമീപം റസിഡൻസ് അസോസിയേഷൻ ഒരു പാർക്ക് സ്ഥാപിച്ചിരുന്നു. അവിടവും ഇത്തരക്കാർ താവളമാക്കിയതോടെ പ്രായമായവർക്കും കുട്ടികൾക്കും നടന്നു പോകാൻ പോലും പറ്റാതായെന്നും തുടർന്ന് അസോസിയേഷൻ തന്നെ പാർക്ക് ഇല്ലാതാക്കിയെന്നും നാട്ടുകാർ പറയുന്നു. 

അതിനിടെ ഒരു റെസിഡൻസ് അസോസിയേഷൻ പ്രദേശത്ത് 30 ലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. പാർക്ക് ഇല്ലാതായതോടെ വഴിയോരവും കടകളുമൊക്കെ കമിതാക്കൾ താവളമാക്കാൻ തുടങ്ങിയെന്നും അവരുടെ പ്രവൃത്തികൾ അതിരുവിട്ടതോടെ അതുവഴി നടക്കുന്നതു പോലും ദുസ്സഹമായെന്നും പ്രദേശവാസികൾ പറയുന്നു. തുടർന്നാണ് പരാതിപ്പെട്ടത്. 

എച്ച്എംടി ജങ്ഷനു പരിസരിത്തുള്ള ചില സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് ഇവിടെ എത്തുന്നവരിൽ ഏറെയുമെന്നും ഇവരിൽ പലരും യൂണിഫോമിലാണ് എന്നതിനാൽ തിരിച്ചറിയാമെന്നും നാട്ടുകാർ പറയുന്നു. നേരത്തേ ഇതേ സ്ഥലങ്ങളിൽ ലഹരി മാഫിയ തമ്പടിച്ചെങ്കിലും പൊലീസും നാട്ടുകാരും ഇടപെട്ടാണ് ഒതുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com