കാസർകോട്; റബ്ബർ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തിൽ കത്തി നെഞ്ചിൽ തുളച്ചു കയറി കർഷകൻ മരിച്ചു. ബേഡകം പള്ളത്തിങ്കാൽ പറയംപള്ളം കെ.ജെ.ജോസഫ് അപ്പച്ചൻ (66) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത റബർ തോട്ടത്തിൽ ഇന്നലെ പുലർച്ചെ 4നാണ് അപകടമുണ്ടായത്. ഈ സമയം ഭാര്യ എൽസിയും ജോസഫിനൊപ്പമുണ്ടായിരുന്നു.
ടാപ്പിങ് ചെയ്യുന്നതിനിടയിൽ കാൽ വഴുതി വീണ് കയ്യിലുണ്ടായിരുന്ന കത്തി ദേഹത്തു കയറുകയായിരുന്നു. ഭർത്താവിന്റെ നിലവിളി കേട്ട് നോക്കിയ ഭാര്യ കണ്ടത് ജോസഫ് രക്തത്തിൽ കുളിച്ചു കിടക്കുന്നതായിരുന്നു. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ