കൊച്ചി: വാട്ടര്‍ മെട്രോ എത്രയും വേഗം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വൈറ്റില സ്വദേശി ഫ്രാൻസിസ് മാഞ്ഞൂരാനാണ് ഹര്‍ജി നല്‍കിയത്. ഷിപ്പ്യാര്‍ഡ് എട്ടു ബോട്ടുകള്‍ മെട്രോയ്ക്ക് കൈമാറിയിട്ടുണ്ട്.
വൈറ്റില-കാക്കനാട്, വൈപ്പിന്‍-ഹൈക്കോര്‍ട്ട്, ബോള്‍ഗാട്ടി ടെര്‍മിനലുകളും റെഡിയായിട്ട് അഞ്ചുമാസം കഴിഞ്ഞു. യാത്രക്കാരെ കയറ്റാതെ വാട്ടര്‍ മെട്രോ ബോട്ടുകള്‍, ട്രയലെന്ന പേരില്‍ കായലില്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.
വാട്ടര്‍ മെട്രോയുമായി ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രാലയത്തിന് എല്ലാ രേഖകളും സമയബന്ധിതമായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതര്‍ സൂചിപ്പിച്ചു. ഉദ്ഘാടന തീയതി സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് മെട്രോ എംഡി ലോക്‌നാഥ് ബെഹറ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ