മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ എണ്ണം രണ്ടായി; ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ, ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി
പുലിമുട്ടിനിടയില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം, സ്‌ക്രീന്‍ഷോട്ട്‌
പുലിമുട്ടിനിടയില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം, സ്‌ക്രീന്‍ഷോട്ട്‌

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ, ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെര്‍ണാണ്ടസാണ് മരിച്ചത്. പുലിമുട്ടിനിടയില്‍ കുടുങ്ങി കിടന്ന മൃതദേഹം ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കാണാതായ മറ്റു രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

കഴിഞ്ഞ ദിവസമാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേരെ കാണാതായത്. ഇതില്‍ ഒരാളെ മരിച്ചനിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറ്റ് മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. 

ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിനിടെയാണ് പുലിമുട്ടിന്റെ അടിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുലിമുട്ടിന്റെ അടിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയത്. പുലിമുട്ടിന്റെ അടിയിലായത് കൊണ്ട് മൃതദേഹം പുറത്തെടുക്കാന്‍ ഏറെ പരിശ്രമം വേണ്ടിവന്നു. കയറിട്ടും മറ്റുമാണ് മൃതദേഹം പുറത്തെത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com