'സ്പെയിൻ ലയണൽ മെസിയെ പൂട്ടിയതുപോലെ ലീഗിനെ മുഖ്യമന്ത്രി പൂട്ടി';എം ബി രാജേഷ്

ലീഗിന്റെ നട്ടെല്ല് വി.ഡി. സതീശന് അടിയറവെച്ചെന്ന് വിമർശനം; ഡിവൈഎഫ്ഐ 'പൊതിച്ചോർ' വിവാദത്തിലും യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രി
mb rajesh
എംബി രാജേഷ്File
Edited By:
Updated on
2 min read

പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട ഫണ്ട് ബോധപൂർവം തടഞ്ഞുവെച്ച് യുഡിഎഫ് സർക്കാർ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമായ എം.ബി. രാജേഷ് ആരോപിച്ചു. പാലക്കാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കേണ്ടതെങ്കിലും, ബോധപൂർവം പണം നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്തെ 1,200-ലേറെ തദ്ദേശ സ്ഥാപനങ്ങളും നിശ്ചലാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

mb rajesh
ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര: തടഞ്ഞ ടിടിഇയെ യുവതി മർദിച്ചതായി പരാതി; ടിടിഇ മോശമായി പെരുമാറിയെന്ന് യാത്രക്കാരി

അംഗൻവാടികളിലെ പോഷകാഹാര പദ്ധതി, പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള നിരവധി ക്ഷേമ-വികസന പദ്ധതികൾ പ്രതിസന്ധിയിലായിരിക്കുകയാണെന്നും, സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെട്ടിരിക്കുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

mb rajesh
എഞ്ചിനീയറിങ് മുതൽ എച്ച്ആർ വരെ; കേരളത്തിൽ സ്ഥിരനിയമനം, ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ അവസരം

നിലവിലെ ഒമ്പതംഗ ബോർഡ് ഭേദഗതി ചെയ്ത നിയമത്തിലെ നിർബന്ധിത ഘടന പാലിക്കുന്നില്ലെന്ന് പ്രാഥമികമായി വിലയിരുത്തിയ കേരള ഹൈക്കോടതി ജൂലൈ 15-ന് ബോർഡിന്റെ പ്രധാന നയപരമായ തീരുമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ട് അമുസ്ലിം അംഗങ്ങളും ഷിയ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയും ബോർഡിൽ ഇല്ലെന്നതായിരുന്നു ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണം. അന്തിമ വിധി വരുന്നതുവരെ ബോർഡിന്റെ പ്രവർത്തനങ്ങൾ സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണമെന്നും കോടതി നിർദേശിച്ചു.

mb rajesh
'കുട്ടി കഷ്ടപ്പെടരുത്': സ്‌കൂള്‍ പ്രവേശനത്തിനായി വ്യാജ ജനനത്തീയതി നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി

മുസ്ലിം ലീഗിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. ലീഗ് നേതൃത്വത്തിന് യു.ഡി.എഫിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ആരോപിച്ച അദ്ദേഹം, "സ്‌പെയിൻ ലയണൽ മെസിയെ പൂട്ടിയതുപോലെ ലീഗിനെ മുഖ്യമന്ത്രി പൂട്ടിയിരിക്കുകയാണ്. ലീഗിന്റെ നട്ടെല്ല് സതീശന് അടിയറവെച്ചു. ലീഗിന്റെ മന്ത്രി പോലും ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല," - രാജേഷ് കുറ്റപ്പെടുത്തി.

ഡി.വൈ.എഫ്.ഐയുടെ 'പൊതിച്ചോർ' പദ്ധതിയെ ചൊല്ലിയുള്ള വിവാദത്തെയും എം.ബി. രാജേഷ് വിമർശിച്ചു. "അന്നത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന ഇടുങ്ങിയ ചിന്താഗതിയാണ് യു.ഡി.എഫിനുള്ളത്. പൊതിച്ചോർ വാങ്ങി കഴിക്കുന്നവർ അത് ആരാണ് നൽകുന്നതെന്ന് നോക്കിയല്ല ഭക്ഷണം കഴിക്കുന്നത്. ഡി.വൈ.എഫ്.ഐ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്," അദ്ദേഹം പറഞ്ഞു.

"അന്നത്തിൽ പോലും രാഷ്ട്രീയം കാണുകയാണ്. ബി.ജെ.പി അടുക്കളയിൽ ബീഫ് ഉണ്ടോയെന്ന് നോക്കുന്നതുപോലുള്ള സമീപനമാണ് ചിലർ സ്വീകരിക്കുന്നത്," എന്നും എം.ബി. രാജേഷ് പറഞ്ഞു

mb rajesh
വരുന്നു... കൊച്ചിയിൽ ഐഐഎമ്മിന്റെ യൂണിവേഴ്സിറ്റി; 1,000 വിദ്യാർഥികൾക്ക് അവസരം, കോഴ്സുകളും മാറും!
mb rajesh
'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം
mb rajesh
'യുവതുര്‍ക്കികള്‍ ശവതുര്‍ക്കികളാവുകയാണോ? സുധീരന്റെ ഈമാനെങ്കിലും വേണ്ടേ ലീഗേ?'
Summary

Senior CPM leader and former LSGD Minister M.B. Rajesh has accused the UDF government of systematically stalling development across Kerala by deliberately withholding local body funds managed under the Finance portfolio held directly by Chief Minister V.D. Satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com