മഴസമൃദ്ധിക്കായി ഇക്കുറിയും 'നെട്ടന്റെ കുറി'; ഐതിഹ്യപ്പെരുമയുമായി പെരുവള്ളൂരിലെ അപൂർവ്വ ഗ്രാമീണ ആചാരം

ഇടവപ്പാതിയുടെ കുളിരിൽ പരപ്പുഴയിലെ പാറക്കല്ലുകൾ വെള്ളത്തിൽ മുങ്ങി; പുളിയിലയിൽ പായസ വിതരണം, ഭക്തിസാന്ദ്രമായി പെരുവള്ളൂർ പാടശേഖരം
Parappuzha Kaali Temple
Parappuzha Kaali Temple
Edited By:
Updated on
2 min read

തൃശ്ശൂർ: ആധുനികതയുടെ കടന്നുകയറ്റത്തിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ ഐതിഹ്യങ്ങളും ആചാരങ്ങളും കൈവിടാതെ കാത്തുസൂക്ഷിക്കുകയാണ് തൃശ്ശൂർ ജില്ലയിലെ പെരുവള്ളൂരിനടുത്ത് പരപ്പുഴയിലെ നാട്ടുകാർ. നാട്ടിൽ മഴസമൃദ്ധി നൽകാനായി മേഘങ്ങളിൽ കയറിവരുന്ന 'നെട്ടനെ' വരവേൽക്കുന്ന അപൂർവ്വവും സുന്ദരവുമായ 'നെട്ടന്റെ കുറി' എന്ന ചടങ്ങ് ഇക്കുറിയും പരമ്പരാഗതമായ ഭക്തിയോടെയും തനിമയോടെയും ആചരിച്ചു.

Parappuzha Kaali Temple
'പ്രിയദർശിനി' കുരുക്ക്: തൃശ്ശൂരിൽ 200-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തി

ഇടവപ്പാതിയിൽ തിമിർത്തുപെയ്യുന്ന മഴയിൽ കായലിലെ പാറക്കല്ലുകൾ മുങ്ങുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഈ ഗ്രാമീണ പുരാവൃത്തം ആയിരത്താണ്ടുകളുടെ പഴക്കമുള്ള വായ്ത്താരികളിലൂടെയാണ് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറിവന്നത്. ഈ മനോഹരമായ ഗ്രാമീണ കഥയെ കവിതയായി അവതരിപ്പിച്ച മണപ്പുറത്തിന്റെ പ്രിയകവി കെ.ബി. മേനോന്റെ വരികളെ അനുസ്മരിച്ചുകൊണ്ടാണ് ഇക്കുറിയും നാട്ടുകാർ ചടങ്ങുകൾക്കായി ഒത്തുചേർന്നത്.

Parappuzha Kaali Temple
മഴയണിഞ്ഞ് പീച്ചി; പ്രകൃതിയുടെ പച്ചപ്പും വന്യതയും ആസ്വദിക്കാൻ ഇനി പീച്ചിയിലേക്ക് യാത്രയാകാം

കോഴികൂവിയ ദേവിയും പാതിവഴിയിൽ നിലച്ച ഭൂതത്താൻപാലവും

നെട്ടന്റെ കുറി എന്ന ആചാരത്തിന് പിന്നിൽ രസകരവും അത്ഭുതമുണർത്തുന്നതുമായ ഒരു ഐതിഹ്യമുണ്ട്. പരപ്പുഴയോട് ചേർന്നു കിടക്കുന്ന ആതമംഗലം കായലിന് കുറുകെ പരപ്പുഴയിൽ ഉയർന്നു നിന്നിരുന്ന മൂന്ന് കൂറ്റൻ പാറക്കല്ലുകളാണ് ഈ കഥയിലെ പ്രധാന സാക്ഷികൾ.ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, ഒരു രാത്രിയിൽ പ്രദേശത്തെ ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കിയ ശിവന്റെ ഭൂതഗണങ്ങൾ കായലിന് കുറുകെ ഒരു പാലം പണിയാൻ തീരുമാനിച്ചു. നേരം പുലരാൻ ഇനിയും സമയമുണ്ടെന്ന ധൈര്യത്തിലായിരുന്നു അവർ കായലിൽ കൂറ്റൻ തൂണുകളായി പാറക്കല്ലുകൾ നാട്ടിയത്.എന്നാൽ ഇതുകണ്ട ദേവി ഒരു കുസൃതി ഒപ്പിച്ചു. നേരം പുലരുന്നതിന് മുൻപേ ദേവി കോഴികൂവുന്ന ശബ്ദമുണ്ടാക്കി. നേരം പുലർന്നുവെന്ന് തെറ്റിദ്ധരിച്ച ഭൂതഗണങ്ങൾ ഭയന്ന്, നാട്ടിയ പാറക്കല്ലുകൾ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിറ്റേന്ന് നേരം വെളുത്ത് നാട്ടുകാർ എത്തിയപ്പോൾ കണ്ടത് ഈ തൂണുകൾ കായലിലേക്ക് താഴ്ന്നുപോയതാണ്.പിന്നീട് കാലാന്തരത്തിൽ കായലുകൾ നിലങ്ങളായും പരപ്പുഴ വലിയൊരു ചാലായും മാറി. യാത്രയ്ക്കായി ബസുകളും കാറുകളും പുത്തൻ പാലങ്ങളും വന്നു. എങ്കിലും മുത്തശ്ശിമാർ വെറ്റിലച്ചെല്ലം വലിച്ചുവെച്ച് കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുത്ത ഈ കഥയും ആചാരവും ഇന്നും അന്യംനിൽക്കാതെ തുടരുന്നു.

കെ ബി മേനോൻ
കെ ബി മേനോൻ

ഇടവപ്പാതിയുടെ അടയാളം; പുളിയിലയിലെ പായസം

പഴമക്കാരുടെ വിശ്വാസപ്രകാരം എടവം പതിനഞ്ചിനാണ് നെട്ടന്റെ കുറി ആചരിക്കുന്നത്. ഇടവപ്പാതിയിൽ കായലിലും തോടുകളിലും ജലസമൃദ്ധിയുണ്ടാകുമ്പോൾ, പരപ്പുഴയിൽ ഉയർന്നുനിൽക്കുന്ന ഈ മൂന്ന് പാറക്കല്ലുകൾ വെള്ളത്തിൽ പൂർണ്ണമായി മുങ്ങും. ഈ കല്ലുകൾ വെള്ളത്തിനടിയിലാകുന്ന നിമിഷത്തെയാണ് 'നെട്ടന്റെ കുറിയെടുക്കുക' എന്ന് വിശേഷിപ്പിക്കുന്നത്. ഇത് കാലവർഷത്തിന്റെ ശക്തമായ തുടക്കത്തിന്റെ അടയാളമായി പഴമക്കാർ കാണുന്നു.

Parappuzha Kaali Temple
പരിഹസിച്ചവർ പോലും കൈയടിക്കുന്നു; കോട്ടപ്പുറം കായലിൽ ‘കൂട് കൃഷി’യിലൂടെ വിപ്ലവം സൃഷ്ടിച്ച് ഫാ. ജോൺസൺ പങ്കേത്ത്

"നെട്ടന്റെ കുറിക്ക് പുളിയിലയിൽ പായസം" എന്നാണ് നാട്ടുചൊല്ല്. മഴ സമൃദ്ധമാക്കാൻ പൂർവ്വികർ പരപ്പുഴ കാളിക്ഷേത്രത്തിൽ നെട്ടന്റെ പ്രതീകമായി പാറക്കല്ല് പ്രതിഷ്ഠിച്ച് ഉപാസിക്കാൻ തുടങ്ങുകയായിരുന്നു.

പെരുവള്ളൂർ പാടശേഖരങ്ങളുടെ പടിഞ്ഞാറേ കരയിലുള്ള ദേവീക്ഷേത്രത്തിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾക്കായി നൂറുകണക്കിന് ഭക്തരാണ് ഇക്കുറിയും എത്തിയത്. പരപ്പുഴ ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം ഭക്തർക്കായി പ്രസാദ ഊട്ടും പരമ്പരാഗത ശൈലിയിലുള്ള പായസ വിതരണവും നടന്നു. ഗ്രാമീണ വിശുദ്ധിയുടെയും പ്രകൃതി ആരാധനയുടെയും നേർക്കാഴ്ചയായി നെട്ടന്റെ കുറി ഇക്കുറിയും നാടിന് ഉത്സവപ്രതീതി സമ്മാനിച്ചു

Parappuzha Kaali Temple
കാശില്ലാതെ സ്ത്രീകള്‍ക്ക് മൂന്നാറില്‍ 'ട്രിപ്പ്' അടിച്ച് വരാം; ഇവിടെയുണ്ടൊരു ഓര്‍ഡിനറി കെഎസ്ആര്‍ടിസി
Parappuzha Kaali Temple
വളരുന്ന വിഗ്രഹവും തണ്ണീരാമൃതവും; കൊടുങ്ങല്ലൂരിലെ ഭീമാകാരനായ ക്ഷേത്രപാലകനും അപൂർവ്വ ദ്രാവിഡാചാരങ്ങളും
Parappuzha Kaali Temple
സുരേഷ് ഗോപി വാഗ്ദാനം ചെയ്ത ഫണ്ട് എത്തിയില്ല; തൃശ്ശൂരിൽ പുലിമുഖമണിഞ്ഞ് ഇടതുപക്ഷ കൗൺസിലർമാരുടെ വേറിട്ട പ്രതിഷേധം
Summary

The traditional rural ritual of 'Nettante Kuri', associated with welcoming the monsoon and ensuring agricultural prosperity, was observed with religious fervour at Parappuzha near Peruvallur in Thrissur district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com