'പുറപ്പെട്ടുപോയ മത്സ്യം'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

സമതലത്തിലേക്കു പുറപ്പെട്ട സമുദ്രമത്സ്യംമണലോരത്തെ ദേവാലയം കണ്ടുഅതിന്റെ നെറുകയിലെഒടിഞ്ഞ കുരിശുകണ്ടു
'പുറപ്പെട്ടുപോയ മത്സ്യം'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത
Updated on
1 min read

മതലത്തിലേക്കു പുറപ്പെട്ട 
സമുദ്രമത്സ്യം
മണലോരത്തെ ദേവാലയം കണ്ടു
അതിന്റെ നെറുകയിലെ
ഒടിഞ്ഞ കുരിശുകണ്ടു
അതിനുമേല്‍
ഒരു അവിഛിന്ന മേഘത്തെയും കണ്ടു
സന്ധ്യയെക്കൂടി കാണാന്‍ കാത്തുനില്‍ക്കാതെ അത്
പിടപ്പൊതുക്കിയ വാലില്‍ 
നിവര്‍ന്ന് നടന്നുപോയി
വായുവേപ്പോലെ അദൃശ്യമായി
എന്നാല്‍ ഗന്ധമായി
അസ്പൃശ്യമായ അനുഭവമായി
സത്യമായി
പരമാര്‍ത്ഥമായി
അത് നടന്നു!
സമതലത്തില്‍ ആദ്യം
സന്ധ്യയും
പിന്നാലെ
ഇരുട്ടും ചെന്നുചേര്‍ന്നിരുന്നു
ഖരവിസ്തൃതിയെ നോക്കി
ഒരു കൊക്കിലും ഒതുങ്ങാത്ത 
മത്സ്യം ചിരിച്ചു
സംഗീതം പൊഴിക്കുന്ന ഒരു വൃക്ഷം പോലും 
അവിടെ ഉണ്ടായിരുന്നില്ല
അന്തമില്ലാത്ത പരപ്പില്‍
ആഴത്തില്‍
സമുദ്രത്തില്‍ നീന്തിയതിനേക്കാള്‍ നന്നായി
അത് രാത്രി മുഴുവന്‍
നീന്തി.
ഗിങ്കോവൃക്ഷം
ഇല കുടയുംപോലെ  
ചെതുമ്പലുകള്‍ പിടഞ്ഞു പൊഴിച്ച്
സ്വപ്നദൃശ്യം
ജാഗ്രത്തില്‍ ശ്വസിച്ച്.    

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com