

മുംബൈ: ബോളിവുഡ് നടൻ വിവേക് ഒബ്റോയിയെ പറ്റിച്ച് 1.5 കോടി തട്ടിയതായി പരാതി. തന്റെ ബിസിനസ് പങ്കാളികൾക്കെതിരെയാണ് താരം പൊലീസിൽ പരാതി നൽകിയത്. ഇവന്റുകളുടേയും സിനിമയുടേയും നിർമാണത്തിന് എന്ന് പറഞ്ഞാണ് പണം വാങ്ങിയത്. മികച്ച നേട്ടമുണ്ടാക്കാമെന്നും ഇവർ താരത്തെ വിശ്വസിപ്പിച്ചു. തുടർന്ന് അവർ സ്വന്തം കാര്യങ്ങൾക്കായി പണം ചെലവഴിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
വിവേകും ഭാര്യ പ്രിയങ്ക ആൽവയും ചാർട്ടേഡ് അക്കൗണ്ടന്റ് ദേവൻ ബഫ്ന വഴി അന്ധേരി ഈസ്റ്റിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. സഞ്ജയ് സാഹ, ഇയാളുടെ മാതാവ് നന്ദിത സാഹ, രാധിക നന്ദ എന്നിവർക്കെതിരെയാണു പരാതി.
വിവേകും ഭാര്യയും ചേർന്ന് 2017ൽ ആരംഭിച്ച കമ്പനിയുടെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ടു പോയില്ല. തുടർന്നു സിനിമാ നിർമാതാവ് ഉൾപ്പെടെയുള്ള ബിസിനസ് പങ്കാളികളെ ഉൾപ്പെടുത്തി കമ്പനി പുനഃസംഘടിപ്പിച്ചു. നിലവിലുള്ള കമ്പനിയെ ഇവന്റ് ബിസിനസിലേക്കു മാറ്റുകയും കമ്പനിയിലേക്ക് 1.55 കോടി നിക്ഷേപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഈ പണം അവർ വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു. താരത്തിന്റെ ബിസിനസ് പങ്കാളികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates