സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ

അതിന്റെ വെബ്സൈറ്റ് ആണ് ഓ​ഗസ്റ്റ് ഒന്നിന് ലോഞ്ച് ചെയ്തത്.
Kichu Sudhi
Kichu Sudhiവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ബിസിനസ് രം​ഗത്തേക്ക് കടന്ന് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്). കിച്ചുവിന്റെ ഏറ്റവും വലിയ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് താനൊരു ബിസിനിസ് ആരംഭിക്കുന്നുവെന്ന് കിച്ചു പറഞ്ഞിരുന്നു. അതിന്റെ വെബ്സൈറ്റ് ആണ് ഓ​ഗസ്റ്റ് ഒന്നിന് ലോഞ്ച് ചെയ്തത്.

ഓണ്‍ലൈന്‍ ക്ലോത്തിംഗ് ബ്രാന്‍ഡ് ആണ് കിച്ചു ആരംഭിച്ചിരിക്കുന്നത്. loopzy by kichu എന്നാണ് പേര്. ഇതിന്റെ വെബ്സൈറ്റ് ഡൊമയ്ൻ കൊല്ലം കളക്ടര്‍ ആനി ജൂല തോമസ് നിർവഹിച്ചു. ഒപ്പം കിച്ചുവിന് ആശംസകളും കളക്ടർ അറിയിച്ചു. തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു കിച്ചു വെബ്സൈറ്റ് ലോഞ്ചിനായി എത്തിയത്.

വളരെയധികം സന്തോഷം എന്ന് കിച്ചു ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കിച്ചുവിന്റെ തുടക്കത്തെ പ്രശംസിച്ചും പിന്തുണച്ചും നിരവധി പേരാണ് കമന്റുകളിലൂടെ രം​ഗത്ത് എത്തിയത്. "വളരെ ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ, എന്റെ പൊന്നുമോൻ ഉയരങ്ങളിൽ എത്തട്ടെ, അടിപൊളി ആണ്, കിച്ചു മോൻ ഉയരങ്ങളിൽ എത്തട്ടെ.

'അവൻ ഒരുപാട് അനുഭവിച്ചു ഈ പ്രായത്തിൽ തന്നെ. അതിൽ നിന്നെല്ലാം ജന്മം നൽകിയ അമ്മയും അച്ഛനും ഒന്നുമില്ല. അവന്റ മുഖത്തെ സന്തോഷം'., 'ആ ചിരി ഒരിക്കലും മായാതെ മങ്ങാതെ നിൽക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ, നമുക്ക് കിട്ടുന്ന ഫെയിം അംഗീകാരം ജനപിന്തുണ ഒക്കെ അഹങ്കരിക്കാനോ വന്ന വഴി മറന്നു ആഭാസം കാണിക്കാനോ നിക്കാതെ ഇങ്ങനെയുള്ള അവസരങ്ങൾക്ക് വേണ്ടിയും പ്രയോജനപ്പെടുത്താം... അഭിനന്ദനങ്ങൾ'.- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Kichu Sudhi
'അയാൾ എന്റെ ശരീരത്തിൽ സ്പർശിക്കാൻ തുടങ്ങി, എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു'; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് വിജയ് വർമ
Kichu Sudhi
16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ
Kichu Sudhi
'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം
Summary

Kichu Sudhi enters online business.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com