Kerala Election 2026: 'ഇനി നിങ്ങളുടെ ഊഴം'; വോട്ട് ചെയ്ത് മോഹൻലാലും മമ്മൂട്ടിയും

കേരളമേ വോട്ട് ചെയ്യാൻ പോകുക
Mohanlal, Mammootty
Mohanlal, Mammoottyഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തിരുവനന്തപുരം: മുടവൻമുഗളിലെ സ്കൂളിലെത്തി വോട്ട് ചെയ്ത് നടൻ മോഹൻലാൽ. നേമം മണ്ഡലത്തിലെ മുടവൻമു​ഗൾ സ്കൂൾ ബൂത്ത് 36 ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. അമേരിക്കയിൽ അവധി ആ​ഘോഷിക്കാൻ പോകുന്നതിന് മുൻപായാണ് അദ്ദേഹം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തി തന്റെ വോട്ടവകാശം വിനിയോ​ഗിച്ചത്.

ഇന്ന് വൈകിട്ട് അദ്ദേഹം അമേരിക്കയിലേക്ക് പോകും. പിന്നീട് അടുത്ത മാസമാകും നാട്ടിൽ തിരിച്ചെത്തുക. വോട്ട് ചെയ്തതിന്റെ ചിത്രവും മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക’’.- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാലിനെ കൂടാതെ മറ്റ് പല താരങ്ങളും രാഷ്ട്രീയ പ്രമുഖരും വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ​

Mohanlal, Mammootty
'സജിനായി ആദ്യം പരി​ഗണിച്ചത് മറ്റൊരു നടനെ, ദേവരാജിലേക്ക് വരുന്നത് ഷൂട്ടിന് കുറച്ചു ദിവസം മുൻപ്'; 'വാഴ 2' സംവിധായകൻ

തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുൽഫത്തും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ഗുരുവായൂരിർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലെത്തി സുരേഷ്​ ഗോപി വോട്ട് ചെയ്തു.

Mohanlal, Mammootty
'മോഷ്ടിച്ചേ തിന്നാൻ പറ്റുള്ളൂവെങ്കിൽ അവർ അങ്ങനെ തിന്നട്ടെ'; 'വാഴ 2' സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ അൽഫോൻസ് പുത്രൻ

കളമശ്ശേരി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രം ബൂത്ത് നമ്പർ 190 ൽ നടൻ അജു വർഗീസ് വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. തേവര സർക്കാർ ഫിഷറീസ് സ്കൂളിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്യാനെത്തി.

Summary

Cinema News: Kerala Assembly Election 2026- Mohanlal and Mammootty cast their votes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com