'എന്റെ മകന്റെ വിവാഹം പോലെ ഫീൽ ചെയ്യുന്നു; അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായി'

അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്.
Mohanlal
Mohanlalവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സംവിധായകൻ ബ്ലെസിയുടെ മകന്‍ അദിതിന്റെ വിവാഹത്തിനെത്തി നടൻ മോഹൻലാൽ. വിവാഹച്ചടങ്ങിൽ നിന്നുള്ള മോഹൻലാലിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമാ മേഖലയില്‍ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

മോഹന്‍ലാല്‍, മീര ജാസ്മിന്‍, എം ജി ശ്രീകുമാര്‍, ദിലീപ്, വിനയന്‍, ജോണി ആന്‍റണി തുടങ്ങി നിരവധി പേരാണ് വധൂവരൻമാരെ ആശംസിക്കാനായെത്തിയത്. ബ്ലെസിയുമായുള്ള അടുപ്പത്തെക്കുറിച്ചും മോഹൻലാൽ വിവാഹവേദിയിൽ വച്ച് സംസാരിച്ചു.

പത്മരാജന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന കാലം മുതല്‍ താന്‍ കാണുന്ന ബ്ലെസി പിന്നീട് തനിക്ക് കരിയറിലെ മൂന്ന് മികച്ച സിനിമകള്‍ നല്‍കിയ കാര്യവും മോഹന്‍ലാല്‍ ഓര്‍മ്മിച്ചു. “എന്‍റെ മകന്‍റെ കല്യാണം നടക്കുന്നതു പോലെ തന്നെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്.

Mohanlal
'ഞാൻ നിർമിച്ച സിനിമകളെല്ലാം കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയത്, ഒരു സിനിമ പാതിവഴിയിൽ നിർത്തേണ്ടി വന്നു; പക്ഷേ കുറ്റബോധമില്ല'

ബ്ലെസിയുടെ ആദ്യത്തെ സിനിമ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ മുതലുള്ള ബന്ധമാണ്. എന്‍റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മനോഹരമായ മൂന്ന് സിനിമകള്‍ എനിക്ക് സമ്മാനിച്ച സംവിധായകനാണ്. അദ്ദേഹത്തിന്‍റെ മകന്‍ എന്ന് പറഞ്ഞാല്‍, ആ ഫാമിലിക്ക് എന്‍റെ ഹൃദയത്തില്‍ അത്രത്തോളം സ്ഥാനമുണ്ട്. എന്നെ വിളിച്ചതില്‍ സന്തോഷം.

Mohalal
Mohalalവിഡിയോ സ്ക്രീൻഷോട്ട്
Mohanlal
'നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസിലാകില്ലേ; കമലിന് പിന്നാലെ രജനികാന്തിനെതിരേയും ചിന്‍മയി

എനിക്ക് വരാന്‍ സാധിച്ചതില്‍ സന്തോഷം. നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.”, -മോഹന്‍ലാല്‍ പറഞ്ഞു. തന്മാത്ര, ഭ്രമരം, പ്രണയം എന്നിവയാണ് ബ്ലെസിയും മോഹന്‍ലാലും ഒരുമിച്ച സിനിമകള്‍. തന്മാത്രയിലെ പ്രകടനത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.

Summary

Cinema News: Actor Mohanlal attends Director Blessy's son's wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com